തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ദുരിതാശ്വാസ ശേഖരണ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു. റേഞ്ച് ഐജിയുടെ നിർദേശപ്രകാരം കെഎപി കമാൻഡന്റ് സഞ്ജയ്കുമാർ ഗുരുഡിൻ, അസി.കമാൻഡന്റ് സി.എം.സുധീർകുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്. എസ്ഐ രാധാകൃഷ്ണൻ കാവുമ്പായിക്കാണ് കൺട്രോൾ റൂമിന്റെ ചുമതല. സർവസജ്ജരായ100 പോലീസുകാരെയും ഒരുക്കി നിർത്തിയിട്ടുണ്ട്. ഏത് സമയത്തും ആവശ്യക്കാർക്ക് ഇവരുടെ സേവനം വിട്ടുനൽകും.
ദുരിതബാധിതർക്ക് വിതരണം ചെയ്യാനായി ടൂത്ത് പേസ്റ്റ് മുതൽ സ്വെറ്റർ വരെ എല്ലാവിധ സാധനങ്ങളും സന്നദ്ധ സംഘടനകൾ എത്തിക്കുന്നുണ്ട്. ഇവ കേടുകൂടാതെ ശേഖരിച്ചുവയ്ക്കാൻ വിപുലമായ സൗകര്യങ്ങളാണ് കെഎപി ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ ഇരിട്ടി താലൂക്കിൽ വിതരണം ചെയ്യാൻ എത്തിച്ചിരുന്നു. ഇന്നലെ വയനാട്ടിലേക്കും സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. സാധാരണ നില പുനഃസ്ഥാപിക്കപ്പെടുന്നതു വരെ കൺട്രോൾ റൂം തുടരുമെന്ന് കെഎപി അധികൃതർ പറഞ്ഞു.
ദുരിതബാധിതർക്ക് വിതരണം ചെയ്യാനായി ടൂത്ത് പേസ്റ്റ് മുതൽ സ്വെറ്റർ വരെ എല്ലാവിധ സാധനങ്ങളും സന്നദ്ധ സംഘടനകൾ എത്തിക്കുന്നുണ്ട്. ഇവ കേടുകൂടാതെ ശേഖരിച്ചുവയ്ക്കാൻ വിപുലമായ സൗകര്യങ്ങളാണ് കെഎപി ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ ഇരിട്ടി താലൂക്കിൽ വിതരണം ചെയ്യാൻ എത്തിച്ചിരുന്നു. ഇന്നലെ വയനാട്ടിലേക്കും സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. സാധാരണ നില പുനഃസ്ഥാപിക്കപ്പെടുന്നതു വരെ കൺട്രോൾ റൂം തുടരുമെന്ന് കെഎപി അധികൃതർ പറഞ്ഞു.