കണ്ണൂർ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കൊട്ടിയൂർ- മാനന്തവാടി ബോയ്സ് ടൗൺ റോഡിൽ അഞ്ചുകോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. 6.27 കിലോമീറ്റർ റോഡിൽ നാലു കിലോമീറ്ററും തകർന്നു. റോഡിന്റെ തുടക്കഭാഗത്തെ മെക്കാഡം ടാറിംഗ് മാത്രമേ നിലവിലുള്ളൂ.
ഗതാഗതം പുനഃസ്ഥാപിക്കാൻ മൂന്നുമാസമെങ്കിലും വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ ടി.പ്രശാന്ത് പറഞ്ഞു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുകയും കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റുകയും വെള്ളം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ഇനിയും വൈകും.
റോഡിലെ ടാറിംഗ് പുനഃസ്ഥാപിക്കുകയും പാർശ്വഭിത്തിയും ഡ്രെയ്നേജും നിർമിക്കുകയും ചെയ്താൽ മാത്രമേ ഗതാഗതം ആരംഭിക്കാൻ കഴിയുകയുള്ളൂ. നെടുംപൊയിൽ പേര്യ ചുരം വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.
ഗതാഗതം പുനഃസ്ഥാപിക്കാൻ മൂന്നുമാസമെങ്കിലും വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ ടി.പ്രശാന്ത് പറഞ്ഞു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുകയും കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റുകയും വെള്ളം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ഇനിയും വൈകും.
റോഡിലെ ടാറിംഗ് പുനഃസ്ഥാപിക്കുകയും പാർശ്വഭിത്തിയും ഡ്രെയ്നേജും നിർമിക്കുകയും ചെയ്താൽ മാത്രമേ ഗതാഗതം ആരംഭിക്കാൻ കഴിയുകയുള്ളൂ. നെടുംപൊയിൽ പേര്യ ചുരം വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.