കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പ്രാഥമിക കണക്കുപ്രകാരം 19,512 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ അറിയിച്ചു. വെള്ളം ഇറങ്ങിയ ശേഷമേ യഥാർഥ നഷ്ടം കണക്കാക്കാൻ പറ്റൂ. അടിയന്തരമായി 2,000 കോടി രൂപ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കൊച്ചിയിൽ നാവിക ആസ്ഥാനത്തു നടത്തിയ വിലയിരുത്തൽ യോഗത്തിലാണു മുഖ്യമന്ത്രി ഇതു പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങൾ:
ധാന്യവും മരുന്നും
കേരളം ആവശ്യപ്പെട്ട ഭക്ഷ്യധാന്യങ്ങൾ, മരുന്ന് എന്നിവയടക്കം എത്തിച്ചുനൽകും. ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്കു നഷ്ടപരിഹാരം ലഭ്യമാക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് വഴി ഇൻഷ്വറൻസ് കമ്പനികൾ നാശനഷ്ടം വിലയിരുത്തും.
ദേശീയപാത
ഫസൽ ഭീമ യോജന പദ്ധതിയിലെ കർഷകർക്കുള്ള ക്ലെയിം ഉടൻ അനുവദിക്കും. ദേശീയപാതകൾ അടിയന്തരമായി നന്നാക്കും. വൈദ്യുതി ലൈനുകൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി), പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ (പിജിസിഐഎൽ) തുടങ്ങിയ കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകും.
വീട്
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ് ഭവനപദ്ധതിയിൽ (പിഎംഎവൈജി) ഊഴം കാത്തിരിക്കുന്നവരിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കു മുൻഗണന നൽകും. നിലവിലുള്ള മുൻഗണനാക്രമം പ്രശ്നമാവില്ല. തൊഴിലുറപ്പു പദ്ധതിപ്രകാരം അഞ്ചരക്കോടി മനുഷ്യാധ്വാന ദിനം അനുവദിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ഇനിയും കൂട്ടും. പച്ചക്കറിക്കൃഷി നശിച്ച കർഷകർക്കു വീണ്ടും കൃഷി തുടങ്ങാൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പ്രകാരം സഹായം നൽകും.
യോഗത്തിൽ ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള മുതിർന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങൾ:
ധാന്യവും മരുന്നും
കേരളം ആവശ്യപ്പെട്ട ഭക്ഷ്യധാന്യങ്ങൾ, മരുന്ന് എന്നിവയടക്കം എത്തിച്ചുനൽകും. ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്കു നഷ്ടപരിഹാരം ലഭ്യമാക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് വഴി ഇൻഷ്വറൻസ് കമ്പനികൾ നാശനഷ്ടം വിലയിരുത്തും.
ദേശീയപാത
ഫസൽ ഭീമ യോജന പദ്ധതിയിലെ കർഷകർക്കുള്ള ക്ലെയിം ഉടൻ അനുവദിക്കും. ദേശീയപാതകൾ അടിയന്തരമായി നന്നാക്കും. വൈദ്യുതി ലൈനുകൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി), പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ (പിജിസിഐഎൽ) തുടങ്ങിയ കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകും.
വീട്
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ് ഭവനപദ്ധതിയിൽ (പിഎംഎവൈജി) ഊഴം കാത്തിരിക്കുന്നവരിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കു മുൻഗണന നൽകും. നിലവിലുള്ള മുൻഗണനാക്രമം പ്രശ്നമാവില്ല. തൊഴിലുറപ്പു പദ്ധതിപ്രകാരം അഞ്ചരക്കോടി മനുഷ്യാധ്വാന ദിനം അനുവദിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ഇനിയും കൂട്ടും. പച്ചക്കറിക്കൃഷി നശിച്ച കർഷകർക്കു വീണ്ടും കൃഷി തുടങ്ങാൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പ്രകാരം സഹായം നൽകും.
യോഗത്തിൽ ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള മുതിർന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.