കൊച്ചി: സംസ്ഥാനത്തു പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ചുമതല സംസ്ഥാന സർക്കാർ പൂർണമായും സൈന്യത്തിനു നൽകിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻപിള്ള.
രക്ഷാപ്രവർത്തനത്തിനുള്ള ചുമതല സൈന്യത്തെ ഏൽപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിനു സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ ഇവിടുത്തെ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ചു സൈന്യം പ്രവർത്തിക്കുന്ന സ്ഥിതിയാണ്. സിപിഎം എംഎൽഎ പോലും കരഞ്ഞുപറയുന്നു, സൈന്യത്തിനു മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന്. രക്ഷാചുമതല പൂർണമായും സൈന്യത്തിനു നൽകി ഭരണകൂടം ആവശ്യമായ സഹായം നൽകുകയാണു വേണ്ടതെന്ന് എറണാകുളം ബിടിഎച്ചിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നാവികസേനയും തീരസംരക്ഷണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനു പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കൊപ്പം സംസ്ഥാനത്തെ വിവിധ സേനകളും നാട്ടുകാരുമുണ്ട്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോപിക്കുന്നില്ല. പക്ഷേ, സിപിഎമ്മിന്റെ നിലപാടിൽ മാറ്റം വരുത്തണം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാൻ കഴിയില്ലെന്നാണ്. പട്ടാളത്തിന്റെ പൂർണ നിയന്ത്രണത്തിൽ ദുരിതാശ്വാസ പ്രവർത്തനം വേണമെന്നും ദേശീയ ദുരന്തമായി കണക്കാക്കി പരമാവധി സഹായം വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ എം.ടി. രമേഷ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
രക്ഷാപ്രവർത്തനത്തിനുള്ള ചുമതല സൈന്യത്തെ ഏൽപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിനു സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ ഇവിടുത്തെ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ചു സൈന്യം പ്രവർത്തിക്കുന്ന സ്ഥിതിയാണ്. സിപിഎം എംഎൽഎ പോലും കരഞ്ഞുപറയുന്നു, സൈന്യത്തിനു മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന്. രക്ഷാചുമതല പൂർണമായും സൈന്യത്തിനു നൽകി ഭരണകൂടം ആവശ്യമായ സഹായം നൽകുകയാണു വേണ്ടതെന്ന് എറണാകുളം ബിടിഎച്ചിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നാവികസേനയും തീരസംരക്ഷണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനു പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കൊപ്പം സംസ്ഥാനത്തെ വിവിധ സേനകളും നാട്ടുകാരുമുണ്ട്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോപിക്കുന്നില്ല. പക്ഷേ, സിപിഎമ്മിന്റെ നിലപാടിൽ മാറ്റം വരുത്തണം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാൻ കഴിയില്ലെന്നാണ്. പട്ടാളത്തിന്റെ പൂർണ നിയന്ത്രണത്തിൽ ദുരിതാശ്വാസ പ്രവർത്തനം വേണമെന്നും ദേശീയ ദുരന്തമായി കണക്കാക്കി പരമാവധി സഹായം വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ എം.ടി. രമേഷ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.