കാഞ്ഞിരപ്പള്ളി: തകർന്ന മനസോടെ, നെടുവീർപ്പും കണ്ണീരുമായി കഴിയുന്ന ഏയ്ഞ്ചൽവാലി ഗ്രാമവാസികൾക്ക് ആശ്വാസം പകരാൻ കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കലും വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിലും സഹായങ്ങളുമായി എത്തി. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും വിവിധ ഇടവകകളും അത്മായ സംഘടനകളും ഇവിടേക്കു സഹായങ്ങളുമായി പ്രവഹിച്ചു.
പന്പ, കക്കി, മൂഴിയാർ ഡാമുകൾ തുറന്നതോടെ പന്പയാർ കരകവിഞ്ഞൊഴുകി പന്പയ്ക്കപ്പുറം ഏയ്ഞ്ചൽവാലി ഒറ്റപ്പെടുകയായിരുന്നു. മാർ അറയ്ക്കലിന്റെ നിർദേശപ്രകാരം കഴിഞ്ഞദിവസം ഏയ്ഞ്ചൽവാലിയിലെ ക്യാന്പുകളിൽ ഹെലികോപ്റ്റർ മാർഗം പാറത്തോട് മലനാട് ഡവലപ്മെന്റ് സൊസൈറ്റി ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. ഇപ്പോൾ കണമല ഇടവകയിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായങ്ങൾ എത്തിയിട്ടുണ്ട്.
എയ്ഞ്ചൽവാലി പാലത്തിൽ വൻ തടികൾ അടിഞ്ഞു വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇത് അധികൃതരെ അറിയിക്കുമെന്നും ബിഷപ് പറഞ്ഞു. കൂടുതൽ സഹായവുമായി രൂപത ഒപ്പമുണ്ടാകുമെന്ന് എയ്ഞ്ചൽവാലി നിവാസികൾക്ക് മാർ അറയ്ക്കൽ ഉറപ്പുനൽകി.
ദുരിതാശ്വാസ ക്യാന്പും വീടുകളും ബിഷപ്പും സംഘവും സന്ദർശിച്ചു ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്തു. പ്രളയത്തെത്തുടർന്ന് കുടുംബങ്ങൾ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിലെ ക്യാന്പിലും വീടുകളിലുമായാണ് കഴിയുന്നത്.
കണമല പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, എയ്ഞ്ചൽവാലി പള്ളി വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേൽ, സെക്രട്ടറി ഫാ. ജോസഫ് മരുതോലിൽ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
പന്പ, കക്കി, മൂഴിയാർ ഡാമുകൾ തുറന്നതോടെ പന്പയാർ കരകവിഞ്ഞൊഴുകി പന്പയ്ക്കപ്പുറം ഏയ്ഞ്ചൽവാലി ഒറ്റപ്പെടുകയായിരുന്നു. മാർ അറയ്ക്കലിന്റെ നിർദേശപ്രകാരം കഴിഞ്ഞദിവസം ഏയ്ഞ്ചൽവാലിയിലെ ക്യാന്പുകളിൽ ഹെലികോപ്റ്റർ മാർഗം പാറത്തോട് മലനാട് ഡവലപ്മെന്റ് സൊസൈറ്റി ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. ഇപ്പോൾ കണമല ഇടവകയിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായങ്ങൾ എത്തിയിട്ടുണ്ട്.
എയ്ഞ്ചൽവാലി പാലത്തിൽ വൻ തടികൾ അടിഞ്ഞു വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇത് അധികൃതരെ അറിയിക്കുമെന്നും ബിഷപ് പറഞ്ഞു. കൂടുതൽ സഹായവുമായി രൂപത ഒപ്പമുണ്ടാകുമെന്ന് എയ്ഞ്ചൽവാലി നിവാസികൾക്ക് മാർ അറയ്ക്കൽ ഉറപ്പുനൽകി.
ദുരിതാശ്വാസ ക്യാന്പും വീടുകളും ബിഷപ്പും സംഘവും സന്ദർശിച്ചു ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്തു. പ്രളയത്തെത്തുടർന്ന് കുടുംബങ്ങൾ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിലെ ക്യാന്പിലും വീടുകളിലുമായാണ് കഴിയുന്നത്.
കണമല പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, എയ്ഞ്ചൽവാലി പള്ളി വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേൽ, സെക്രട്ടറി ഫാ. ജോസഫ് മരുതോലിൽ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.