ചാലക്കുടി: വെള്ളക്കെട്ടിലായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേർ മരിച്ചനിലയിൽ. ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികളായിരുന്ന രണ്ടുപേരാണ് മരിച്ചത്. ആലുവ അശോകപുരം പള്ളിപ്പറന്പിൽ വീട്ടിൽ ഡിക്സൻ ജോസഫ് (50), അയ്യന്പുഴ മഞ്ഞപ്ര പൈനാടത്ത് പി.ഡി. ജോസഫ് (45) എന്നിവരാണ് മരിച്ചത്.
മുരിങ്ങൂർ ഡിവൈനു സമീപമുള്ള മരക്കന്പനിയിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. കാക്കിവസ്ത്രം ധരിച്ച ഇയാൾ ബസ് ക്ലീനറാണെന്നു സംശയമുണ്ട്.
പ്രളയക്കെടുതിയിൽ കുടുങ്ങി ഡിവൈനിലുണ്ടായിരുന്ന 1,500 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ധ്യാനകേന്ദ്രവും പരിസരവും വെള്ളക്കെട്ടിൽനിന്ന് മുക്തമായിക്കൊണ്ടിരിക്കുകയാണ്.
മുരിങ്ങൂർ ഡിവൈനു സമീപമുള്ള മരക്കന്പനിയിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. കാക്കിവസ്ത്രം ധരിച്ച ഇയാൾ ബസ് ക്ലീനറാണെന്നു സംശയമുണ്ട്.
പ്രളയക്കെടുതിയിൽ കുടുങ്ങി ഡിവൈനിലുണ്ടായിരുന്ന 1,500 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ധ്യാനകേന്ദ്രവും പരിസരവും വെള്ളക്കെട്ടിൽനിന്ന് മുക്തമായിക്കൊണ്ടിരിക്കുകയാണ്.