കോട്ടയം: കനത്ത പ്രളയക്കെടുതിയിൽ അകപ്പെട്ടു സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരുടെ പേര് വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലോ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട വെബ്സൈറ്റിലോ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയാൽ ഏറെ പേർക്കു പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതിനാൽ ഉറ്റവരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ കിട്ടാതെ ജനം കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും ദുരിതാശ്വാസ ക്യാന്പിൽ എത്തിയിട്ടുണ്ടോ എന്നുപോലും അറിയാനാവാത്ത സ്ഥിതിയാണ്. ക്യാന്പിൽ എത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്യമാക്കിയാൽ ഇക്കാര്യം പരിശോധിച്ചറിയാൻ കഴിയും. വലിയ പ്രളയത്തിൽ ദുരിതം അനുഭവപ്പെടുന്ന ചെങ്ങന്നൂർ, കുട്ടനാട്, ആലുവ പ്രദേശത്തെ ഒട്ടേറെ പേർ ബന്ധുക്കളെയും ഉറ്റവരെയും കണ്ടെത്താനാകെ വിഷമിക്കുകയാണ്.
വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ മുഴുവൻ വിവരങ്ങളും അതതു വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ പക്കലുണ്ട്. എല്ലാ ദിവസവും ക്യാന്പിൽ കഴിയുന്നവരുടെ ഹാജരും രേഖപ്പെടുത്തുന്നുണ്ട്. ക്യാന്പുകൾ പിരിച്ചുവിട്ടശേഷം ഇവരുടെ പക്കൽനിന്ന് ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ജില്ലാ കളക്ടർമാരുടെ സഹായം നല്കുക. സർക്കാർ അടിയന്തരമായി ക്യാന്പിൽ കഴിയുന്നവരുടെ പേരു വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നാണ് ആവശ്യം.
അതേസമയം , ക്യാന്പുകളിൽ കഴിയുന്ന പലരുടെയും റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ, ആധാർ കാർഡ് തുടങ്ങിയവ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. ഇത്തരം രേഖകൾ കാണിച്ചെങ്കിൽ മാത്രമേ ക്യാന്പുകൾ പേരുകൾ രജിസ്റ്റർ ചെയ്യാനാകു. എന്നാൽ, ഇക്കാര്യത്തിൽ നിർബന്ധം വേണ്ടന്നാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയാൽ ഏറെ പേർക്കു പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതിനാൽ ഉറ്റവരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ കിട്ടാതെ ജനം കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും ദുരിതാശ്വാസ ക്യാന്പിൽ എത്തിയിട്ടുണ്ടോ എന്നുപോലും അറിയാനാവാത്ത സ്ഥിതിയാണ്. ക്യാന്പിൽ എത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്യമാക്കിയാൽ ഇക്കാര്യം പരിശോധിച്ചറിയാൻ കഴിയും. വലിയ പ്രളയത്തിൽ ദുരിതം അനുഭവപ്പെടുന്ന ചെങ്ങന്നൂർ, കുട്ടനാട്, ആലുവ പ്രദേശത്തെ ഒട്ടേറെ പേർ ബന്ധുക്കളെയും ഉറ്റവരെയും കണ്ടെത്താനാകെ വിഷമിക്കുകയാണ്.
വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ മുഴുവൻ വിവരങ്ങളും അതതു വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ പക്കലുണ്ട്. എല്ലാ ദിവസവും ക്യാന്പിൽ കഴിയുന്നവരുടെ ഹാജരും രേഖപ്പെടുത്തുന്നുണ്ട്. ക്യാന്പുകൾ പിരിച്ചുവിട്ടശേഷം ഇവരുടെ പക്കൽനിന്ന് ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ജില്ലാ കളക്ടർമാരുടെ സഹായം നല്കുക. സർക്കാർ അടിയന്തരമായി ക്യാന്പിൽ കഴിയുന്നവരുടെ പേരു വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നാണ് ആവശ്യം.
അതേസമയം , ക്യാന്പുകളിൽ കഴിയുന്ന പലരുടെയും റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ, ആധാർ കാർഡ് തുടങ്ങിയവ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. ഇത്തരം രേഖകൾ കാണിച്ചെങ്കിൽ മാത്രമേ ക്യാന്പുകൾ പേരുകൾ രജിസ്റ്റർ ചെയ്യാനാകു. എന്നാൽ, ഇക്കാര്യത്തിൽ നിർബന്ധം വേണ്ടന്നാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്.