കൊട്ടിയൂർ: മേലെ കണ്ടപ്പുനം വെട്ടംകവല -പുള്ളുവേലി റോഡ് ഇടിഞ്ഞുതാണു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീടും കൃഷിയിടവും പൂർണമായി ഒലിച്ചുപോയ ഇലവുങ്കുടി സേവ്യറിന്റെ സ്ഥലത്തോടു ചേർന്ന സ്ഥലമാണ് ഇടിഞ്ഞു താഴ്ന്നത്.
മന്ദംചേരിയിൽ നിന്ന് അക്കരെ കൊട്ടിയൂരിലേക്കു പോകുന്ന മന്ദംച്ചേരി ഇരുമ്പുപാലത്തിൽ കുടുങ്ങിയ വലിയ മരങ്ങൾ സ്ഥലത്തെത്തിയ കേന്ദ്രസേന നീക്കം ചെയ്തു. പഞ്ചായത്തിൽ ഇതുവരെ ലഭ്യമായ പ്രാഥമിക കണക്കുപ്രകാരം കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 158 ലധികം വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണമായും തകർന്നു. പ്രദേശത്തെ 40 റോഡുകൾ തകർന്നു. ആറ് കലുങ്കുകൾ, നിരവധി പാലങ്ങളുടെ കൈവരികൾ, അപ്രോച്ച് റോഡുകൾ എന്നിവയും തകർന്നു. ചപ്പമല, നെല്ലിയോടി, കൂനംപള്ള പ്രദേശങ്ങളിലെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു.
മന്ദംചേരിയിൽ നിന്ന് അക്കരെ കൊട്ടിയൂരിലേക്കു പോകുന്ന മന്ദംച്ചേരി ഇരുമ്പുപാലത്തിൽ കുടുങ്ങിയ വലിയ മരങ്ങൾ സ്ഥലത്തെത്തിയ കേന്ദ്രസേന നീക്കം ചെയ്തു. പഞ്ചായത്തിൽ ഇതുവരെ ലഭ്യമായ പ്രാഥമിക കണക്കുപ്രകാരം കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 158 ലധികം വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണമായും തകർന്നു. പ്രദേശത്തെ 40 റോഡുകൾ തകർന്നു. ആറ് കലുങ്കുകൾ, നിരവധി പാലങ്ങളുടെ കൈവരികൾ, അപ്രോച്ച് റോഡുകൾ എന്നിവയും തകർന്നു. ചപ്പമല, നെല്ലിയോടി, കൂനംപള്ള പ്രദേശങ്ങളിലെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു.