തിരവനന്തപുരം: പ്രകൃതി ദുരന്തത്തിനിരയായതും മാതാപിതാക്കൾ ഒപ്പമില്ലാത്തതുമായ കുട്ടികളെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റേണ്ട താണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി.
ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജുവനൈൽ പൊലീസ് യൂണിറ്റ്, ചൈൽഡ് ലൈൻ തുടങ്ങി ബന്ധപ്പെട്ടവർ ഇത്തരം കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഇതിനായി സംസ്ഥാന തലത്തിൽ വിവിധ ക്യാന്പുകളിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും വിവരശേഖരണം നടത്തി ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൂക്ഷിക്കേണ്ട താണ്. വനിത-ശിശു വികസന വകുപ്പിനു കീഴിൽ എംപാനൽ ചെയ്തിട്ടുള്ള കൗണ്‍സലർമാരുടെ സേവനം ആവശ്യമെങ്കിൽ ഇതിനായി ഉപയോഗിക്കാം. പ്രകൃതി ദുരന്തത്തിനിരയായ കുട്ടികളും ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ളവരാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്.
ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജുവനൈൽ പൊലീസ് യൂണിറ്റ്, ചൈൽഡ് ലൈൻ തുടങ്ങി ബന്ധപ്പെട്ടവർ ഇത്തരം കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഇതിനായി സംസ്ഥാന തലത്തിൽ വിവിധ ക്യാന്പുകളിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും വിവരശേഖരണം നടത്തി ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൂക്ഷിക്കേണ്ട താണ്. വനിത-ശിശു വികസന വകുപ്പിനു കീഴിൽ എംപാനൽ ചെയ്തിട്ടുള്ള കൗണ്‍സലർമാരുടെ സേവനം ആവശ്യമെങ്കിൽ ഇതിനായി ഉപയോഗിക്കാം. പ്രകൃതി ദുരന്തത്തിനിരയായ കുട്ടികളും ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ളവരാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്.