തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ച കർഷകരിൽനിന്ന് അപേക്ഷകൾ സീകരിക്കുന്നത് തുടരാൻ കൃഷി മന്ത്രി നിർദേശം നൽകി. പ്രകൃതി ക്ഷോഭം കാരണമുളള കൃഷി നാശത്തിന് 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നാണ് നിലവിലെ മാനദണ്ഡം.
എന്നാൽ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല കർഷകരും ദുരിതാശ്വാസ ക്യാംപുകളിലും മറ്റും കഴിയുന്നതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷകൾ കൃഷിഭവനിൽ സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രി അറിയിച്ചു.
എന്നാൽ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല കർഷകരും ദുരിതാശ്വാസ ക്യാംപുകളിലും മറ്റും കഴിയുന്നതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷകൾ കൃഷിഭവനിൽ സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രി അറിയിച്ചു.