ആലപ്പുഴ: സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ പകച്ച് ആലപ്പുഴ. മഴവെള്ളത്തിനൊപ്പം മലവെള്ളവും സംഹാര താണ്ഡവമാടിയതോടെ കൈയിൽ കിട്ടിയവയുമായി പലായനം ചെയ്യുകയാണ് പലയിടങ്ങളിലും ജനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ കേന്ദ്ര സേനയെയടക്കം ഏകോപിപ്പിച്ചു സജീവമായി നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു പലയിടങ്ങളിലും പര്യാപ്തമാകാത്ത സ്ഥിതിയാണ്.
നാട്ടുകാർ വീടുകളിൽ നിന്നിറങ്ങി ഉയർന്ന പാലങ്ങളുടെയും മറ്റും മുകളിൽ അഭയം തേടിയിരിക്കുകയാണ്. ചിലർക്കാകട്ടെ വീടുകളിൽനിന്നു പുറത്തേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയാണ്. രക്ഷാപ്രവർത്തകരുടെയും സർക്കാർ അധികൃതരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകളിലേക്കു കുട്ടനാട്, അപ്പർ കുട്ടനാട്, ചെങ്ങന്നൂർ മേഖലയിൽനിന്നുമെല്ലാം രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിളികളും സന്ദേശങ്ങളും ഏറെയെത്തുന്നുണ്ട്.
ദേശീയപാതയിലും വെള്ളം
ഇതിനിടെ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ മുഴുവനായും തുറന്നതോടെ ദേശീയപാതയിലും വെള്ളം കയറി. അതിനാൽ മേഖലയിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വേന്പനാട്ടു കായലിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. വള്ളങ്ങളിലും ബോട്ടുകളിലുമായി നിരവധി പേരെയാണ് ആലപ്പുഴ മാതാ ജെട്ടിയിൽ കൊണ്ടുവന്നിറക്കി ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയത്.
പന്പാനദി അഞ്ചുകിലോമീറ്ററിൽ
ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവർത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണസേനയുടെ അഞ്ചു സംഘങ്ങൾ കൂടി എത്തി. ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് പ്രളയ ദുരന്തമേറെയും. പന്പാനദിയിലെ ജലനിരപ്പുയർന്നതിനെത്തുടർന്ന് അഞ്ചുകിലോമീറ്ററോളം നദി പരന്നൊഴുകിയതോടെയാണ് ചെങ്ങന്നൂരിൽ വെള്ളപ്പൊക്കമുണ്ടായത്.
ജലനിരപ്പുയർന്നതോടെ കെട്ടിടങ്ങളിലും മറ്റും കുടുങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സഹായഭ്യർഥന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ധനമന്ത്രി ഡോ. തോമസ് ഐസക് നേരിട്ടുതന്നെ ജങ്കാർ ബോട്ടിൽ കുട്ടനാടൻ മേഖലയിലേക്കിറങ്ങി പരമാവധിപേരെ കയറ്റി ആലപ്പുഴയിലെത്തിച്ച് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.
വെളിച്ചക്കുറവ്
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാപകൽ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വൈകുന്നേരമാകുന്നതോടെ വെളിച്ചക്കുറവ് പലയിടത്തും തടസം സൃഷ്ടിച്ചിരുന്നു. വിവിധ തീരപ്രദേശങ്ങളിൽനിന്നും മത്സ്യബന്ധന വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്നുറപ്പായതോടെ ജില്ലാ ഭരണകൂടം കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ആദ്യം കൈനകരിയിലെ ജനങ്ങളെ ഒഴിപ്പിക്കാനാണു തീരുമാനിച്ചതെങ്കിലും പിന്നീടു കൂടുതൽ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.
ഇന്ധനക്ഷാമം
ഇതിനിടെ, ജില്ലയിലെ പെട്രോൾ പന്പുകളിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പെട്രോൾ പന്പുകളിലും 10,000 ലിറ്റർ ഡീസൽ കരുതലായി വയ്ക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇതിനകം 2,500 ലിറ്റർ ഡീസൽ ശേഖരിച്ച് രക്ഷാബോട്ടുകൾക്കു നല്കി. എറണാകുളത്തെ എണ്ണകന്പനികളുടെ സംഭരണശാലകളിൽ വെള്ളം കയറിയതാണ് പെട്രോളും ഡീസലും അടക്കമുള്ളവ എത്തിക്കുന്നതിനു തടസം.
നാട്ടുകാർ വീടുകളിൽ നിന്നിറങ്ങി ഉയർന്ന പാലങ്ങളുടെയും മറ്റും മുകളിൽ അഭയം തേടിയിരിക്കുകയാണ്. ചിലർക്കാകട്ടെ വീടുകളിൽനിന്നു പുറത്തേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയാണ്. രക്ഷാപ്രവർത്തകരുടെയും സർക്കാർ അധികൃതരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകളിലേക്കു കുട്ടനാട്, അപ്പർ കുട്ടനാട്, ചെങ്ങന്നൂർ മേഖലയിൽനിന്നുമെല്ലാം രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിളികളും സന്ദേശങ്ങളും ഏറെയെത്തുന്നുണ്ട്.
ദേശീയപാതയിലും വെള്ളം
ഇതിനിടെ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ മുഴുവനായും തുറന്നതോടെ ദേശീയപാതയിലും വെള്ളം കയറി. അതിനാൽ മേഖലയിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വേന്പനാട്ടു കായലിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. വള്ളങ്ങളിലും ബോട്ടുകളിലുമായി നിരവധി പേരെയാണ് ആലപ്പുഴ മാതാ ജെട്ടിയിൽ കൊണ്ടുവന്നിറക്കി ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയത്.
പന്പാനദി അഞ്ചുകിലോമീറ്ററിൽ
ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവർത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണസേനയുടെ അഞ്ചു സംഘങ്ങൾ കൂടി എത്തി. ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് പ്രളയ ദുരന്തമേറെയും. പന്പാനദിയിലെ ജലനിരപ്പുയർന്നതിനെത്തുടർന്ന് അഞ്ചുകിലോമീറ്ററോളം നദി പരന്നൊഴുകിയതോടെയാണ് ചെങ്ങന്നൂരിൽ വെള്ളപ്പൊക്കമുണ്ടായത്.
ജലനിരപ്പുയർന്നതോടെ കെട്ടിടങ്ങളിലും മറ്റും കുടുങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സഹായഭ്യർഥന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ധനമന്ത്രി ഡോ. തോമസ് ഐസക് നേരിട്ടുതന്നെ ജങ്കാർ ബോട്ടിൽ കുട്ടനാടൻ മേഖലയിലേക്കിറങ്ങി പരമാവധിപേരെ കയറ്റി ആലപ്പുഴയിലെത്തിച്ച് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.
വെളിച്ചക്കുറവ്
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാപകൽ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വൈകുന്നേരമാകുന്നതോടെ വെളിച്ചക്കുറവ് പലയിടത്തും തടസം സൃഷ്ടിച്ചിരുന്നു. വിവിധ തീരപ്രദേശങ്ങളിൽനിന്നും മത്സ്യബന്ധന വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്നുറപ്പായതോടെ ജില്ലാ ഭരണകൂടം കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ആദ്യം കൈനകരിയിലെ ജനങ്ങളെ ഒഴിപ്പിക്കാനാണു തീരുമാനിച്ചതെങ്കിലും പിന്നീടു കൂടുതൽ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.
ഇന്ധനക്ഷാമം
ഇതിനിടെ, ജില്ലയിലെ പെട്രോൾ പന്പുകളിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പെട്രോൾ പന്പുകളിലും 10,000 ലിറ്റർ ഡീസൽ കരുതലായി വയ്ക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇതിനകം 2,500 ലിറ്റർ ഡീസൽ ശേഖരിച്ച് രക്ഷാബോട്ടുകൾക്കു നല്കി. എറണാകുളത്തെ എണ്ണകന്പനികളുടെ സംഭരണശാലകളിൽ വെള്ളം കയറിയതാണ് പെട്രോളും ഡീസലും അടക്കമുള്ളവ എത്തിക്കുന്നതിനു തടസം.