മാനന്തവാടി: നഗരസഭാപരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടി ആറു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. ഈ വീടുകളിലുണ്ടായിരുന്നവരെ നേരത്തേ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതിനാൽ ആളപായമില്ല. പഞ്ചാരക്കൊല്ലി മലയിൽനിന്നു കല്ലും മണ്ണും ഒഴുകി ഏക്കർ കണക്കിന് വയൽ നികന്നു. വളർത്തുമൃഗങ്ങൾ മണ്ണിനടിയിലായി.
വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങളെ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു വൻശബ്ദത്തോടെ ഉരുൾപൊട്ടൽ. ആദിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന പ്രിയദർശിനി എസ്റ്റേറ്റിനോടുചേർന്നു വനത്തിലാണ് ഉരുൾപൊട്ടിയത്. വൻമരങ്ങളും മലവെള്ളത്തിനൊപ്പം കൂറ്റൻ കല്ലുകളും മണ്ണും താഴേക്ക് ഒലിച്ചിറങ്ങി. നിമിഷങ്ങൾക്കകം അവശിഷ്ടങ്ങൾ കാണാൻപോലും ഇല്ലാത്തവിധം ആറു വീടുകൾ തകർന്നു. മുണ്ടൂർ ചന്ദ്രൻ, വാഴപ്പള്ളിക്കുന്നേൽ ചന്ദ്രൻ, സി.കെ. മണി, താളുമൂട്ടിൽ അമ്മിണി, ചെറുകാട്ടിൽ സുനിത, ചെറുകാട്ടിൽ പ്രഭു എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്. സമീപത്തുള്ളതാണ് ഭാഗികമായി തകർന്ന വീടുകൾ.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പഞ്ചാരക്കൊല്ലി വനത്തിൽ മണ്ണിടിച്ചിലിന്റെ സാധ്യത ഉണ്ടായിരുന്നു. ഇതേത്തുടർന്നു വൈകിട്ട് ആറോടെ പത്തോളം കൂടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു ഉരുൾപൊട്ടൽ. ശബ്ദംകേട്ട് ആളുകൾ എത്തിയപ്പോഴേക്കും മലവെള്ളം ഒലിച്ചെത്തിയിരുന്നു.
പോലീസും ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും വീടുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. സമീപത്തെ കുടുംബങ്ങളെ രാത്രി തന്നെ മാറ്റി. കഴിഞ്ഞഎട്ടിന് പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിനോടു ചേർന്നു മലയിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് കേടുപറ്റിയിരുന്നു.
വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങളെ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു വൻശബ്ദത്തോടെ ഉരുൾപൊട്ടൽ. ആദിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന പ്രിയദർശിനി എസ്റ്റേറ്റിനോടുചേർന്നു വനത്തിലാണ് ഉരുൾപൊട്ടിയത്. വൻമരങ്ങളും മലവെള്ളത്തിനൊപ്പം കൂറ്റൻ കല്ലുകളും മണ്ണും താഴേക്ക് ഒലിച്ചിറങ്ങി. നിമിഷങ്ങൾക്കകം അവശിഷ്ടങ്ങൾ കാണാൻപോലും ഇല്ലാത്തവിധം ആറു വീടുകൾ തകർന്നു. മുണ്ടൂർ ചന്ദ്രൻ, വാഴപ്പള്ളിക്കുന്നേൽ ചന്ദ്രൻ, സി.കെ. മണി, താളുമൂട്ടിൽ അമ്മിണി, ചെറുകാട്ടിൽ സുനിത, ചെറുകാട്ടിൽ പ്രഭു എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്. സമീപത്തുള്ളതാണ് ഭാഗികമായി തകർന്ന വീടുകൾ.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പഞ്ചാരക്കൊല്ലി വനത്തിൽ മണ്ണിടിച്ചിലിന്റെ സാധ്യത ഉണ്ടായിരുന്നു. ഇതേത്തുടർന്നു വൈകിട്ട് ആറോടെ പത്തോളം കൂടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു ഉരുൾപൊട്ടൽ. ശബ്ദംകേട്ട് ആളുകൾ എത്തിയപ്പോഴേക്കും മലവെള്ളം ഒലിച്ചെത്തിയിരുന്നു.
പോലീസും ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും വീടുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. സമീപത്തെ കുടുംബങ്ങളെ രാത്രി തന്നെ മാറ്റി. കഴിഞ്ഞഎട്ടിന് പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിനോടു ചേർന്നു മലയിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് കേടുപറ്റിയിരുന്നു.