ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത സ്കൂളുകളും കോളജുകളും പാരിഷ്ഹാളുകളും തുറന്നു നൽകി. കുട്ടനാട്ടിൽനിന്നു ചങ്ങനാശേരിയിലേക്കു വൻതോതിൽ പ്രവഹിക്കുന്ന ജനങ്ങൾക്കു താമസത്തിനായിട്ടാണ് അതിരൂപതയുടെ സ്കൂളുകൾ, കോളജുകൾ, പാരിഷ്ഹാളുകൾ എന്നിവ തുറന്നുകൊടുത്തിരിക്കുന്നത്.
എസ്ബി സ്കൂൾ, എസ്ബി കോളജ്, സെന്റ് ജോസഫ്സ് ഗേൾസ് സ്കൂൾ, എസ്.എച്ച്. ഫാത്തിമാപുരം, എസ്എച്ച് കിളിമല, നാലുകോടി സെന്റ് ജോസഫ്, പാറേൽ ജെഎം, പണ്ടകശാലക്കടവ് സെന്റ് ജയിംസ്, സെന്റ് മേരീസ് എൽപി സ്കൂളുകൾ, വിവിധ പാരിഷ് ഹാളുകൾ എന്നിവയെല്ലാം തുറന്നു നൽകിയിട്ടുണ്ടെന്ന് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ അറിയിച്ചു. കൂടുതൽ ക്യാന്പുകൾ ആവശ്യമാകുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു നൽകും. രക്ഷാപ്രവർത്തനങ്ങളിൽ എല്ലാവരും പൂർണമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതിരൂപത പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, വിവിധ സംഘടനാ ഡയറക്ടർമാൻ, വിവിധ ഇടവകകളിലെ വികാരിമാർ, വിവിധ സംഘടനാ നേതാക്കൾ, പ്രവർത്തകർ എന്നിവർ കർമനിരതരായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിവരികയാണ്. ഇവരുടെ നേതൃത്വത്തിൽ വിവിധ ക്യാന്പുകളിലും ബോട്ടുജെട്ടിയിലും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. ബോട്ടുജെട്ടിയിലെത്തുന്ന ആളുകളെ വിവിധ ക്യാന്പുകളിൽ എത്തിക്കാനും കെഎസ്ആർടിസിയും സ്വകാര്യ വ്യക്തികളും വിവിധ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
എസ്ബി സ്കൂൾ, എസ്ബി കോളജ്, സെന്റ് ജോസഫ്സ് ഗേൾസ് സ്കൂൾ, എസ്.എച്ച്. ഫാത്തിമാപുരം, എസ്എച്ച് കിളിമല, നാലുകോടി സെന്റ് ജോസഫ്, പാറേൽ ജെഎം, പണ്ടകശാലക്കടവ് സെന്റ് ജയിംസ്, സെന്റ് മേരീസ് എൽപി സ്കൂളുകൾ, വിവിധ പാരിഷ് ഹാളുകൾ എന്നിവയെല്ലാം തുറന്നു നൽകിയിട്ടുണ്ടെന്ന് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ അറിയിച്ചു. കൂടുതൽ ക്യാന്പുകൾ ആവശ്യമാകുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു നൽകും. രക്ഷാപ്രവർത്തനങ്ങളിൽ എല്ലാവരും പൂർണമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതിരൂപത പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, വിവിധ സംഘടനാ ഡയറക്ടർമാൻ, വിവിധ ഇടവകകളിലെ വികാരിമാർ, വിവിധ സംഘടനാ നേതാക്കൾ, പ്രവർത്തകർ എന്നിവർ കർമനിരതരായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിവരികയാണ്. ഇവരുടെ നേതൃത്വത്തിൽ വിവിധ ക്യാന്പുകളിലും ബോട്ടുജെട്ടിയിലും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. ബോട്ടുജെട്ടിയിലെത്തുന്ന ആളുകളെ വിവിധ ക്യാന്പുകളിൽ എത്തിക്കാനും കെഎസ്ആർടിസിയും സ്വകാര്യ വ്യക്തികളും വിവിധ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.