കൊച്ചി: ആലുവ സെമിനാരിയിലെ ക്യാന്പിൽ ഭക്ഷണവും സൗകര്യവുമില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെട്ടു നടപടി സ്വീകരിച്ചു. പ്രശ്നം പരിഹരിച്ച് ഇന്നലെ ഉച്ചയ്ക്ക് റൂറൽ എസ്പി ഡിവിഷൻ ബെഞ്ചിനു റിപ്പോർട്ട് നൽകി. ആലുവ യുസി കോളജിനും മംഗലപ്പുഴ പാലത്തിനുമിടയിലെ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലെ ക്യാന്പിൽ ഭക്ഷണവും സൗകര്യങ്ങളുമില്ലെന്നായിരുന്നു പരാതി.
പ്രളയ ദുരന്തത്തെത്തുടർന്നുണ്ടായ കനത്തനാശവും രക്ഷാപ്രവർത്തനത്തിനു മതിയായ ജീവനക്കാർ ഇല്ലെന്നതും കണക്കിലെടുത്താണു ഡിവിഷൻ ബെഞ്ച് ഈ പ്രശ്നം സ്വമേധയാ പരിഗണിച്ചത്.
500ഓളം പേരാണ് ക്യാന്പിലുള്ളത്. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് വ്യക്തിപരമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം സ്വമേധയാ പരിഗണിച്ച ഡിവിഷൻ ബെഞ്ച് മതിയായ ഭക്ഷണവും സൗകര്യവും നൽകാനും ഉച്ചയ്ക്ക് 1.45ന് ഹർജി വീണ്ടും പരിഗണിക്കുന്പോൾ റിപ്പോർട്ട് നൽകാനും ആലുവ റൂറൽ എസ്പിക്കു നിർദേശം നൽകുകയായിരുന്നു.
ക്യാന്പിൽ ഭക്ഷണവും സൗകര്യവും എത്തിച്ചെന്ന് ഉച്ചയ്ക്കു റൂറൽ എസ്പി കോടതിയിൽ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയിലെ തുടർനടപടി അവസാനിപ്പിച്ചു. മംഗലപ്പുഴ സെമിനാരിയിലെ ക്യാന്പിലുള്ളവരുടെ ദുരിതാവസ്ഥ സംബന്ധിച്ച വാർത്ത ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രളയ ദുരന്തത്തെത്തുടർന്നുണ്ടായ കനത്തനാശവും രക്ഷാപ്രവർത്തനത്തിനു മതിയായ ജീവനക്കാർ ഇല്ലെന്നതും കണക്കിലെടുത്താണു ഡിവിഷൻ ബെഞ്ച് ഈ പ്രശ്നം സ്വമേധയാ പരിഗണിച്ചത്.
500ഓളം പേരാണ് ക്യാന്പിലുള്ളത്. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് വ്യക്തിപരമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം സ്വമേധയാ പരിഗണിച്ച ഡിവിഷൻ ബെഞ്ച് മതിയായ ഭക്ഷണവും സൗകര്യവും നൽകാനും ഉച്ചയ്ക്ക് 1.45ന് ഹർജി വീണ്ടും പരിഗണിക്കുന്പോൾ റിപ്പോർട്ട് നൽകാനും ആലുവ റൂറൽ എസ്പിക്കു നിർദേശം നൽകുകയായിരുന്നു.
ക്യാന്പിൽ ഭക്ഷണവും സൗകര്യവും എത്തിച്ചെന്ന് ഉച്ചയ്ക്കു റൂറൽ എസ്പി കോടതിയിൽ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയിലെ തുടർനടപടി അവസാനിപ്പിച്ചു. മംഗലപ്പുഴ സെമിനാരിയിലെ ക്യാന്പിലുള്ളവരുടെ ദുരിതാവസ്ഥ സംബന്ധിച്ച വാർത്ത ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.