തിരുവനന്തപുരം/വിഴിഞ്ഞം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങായി തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ 67 എൻജിൻ വള്ളങ്ങളും 130 മത്സ്യത്തൊഴിലാളികളുമാണ് പ്രളയബാധിത പ്രദേശത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്.
പുതുക്കുറിച്ചിയിൽനിന്നുള്ള 10 എൻജിൻ വള്ളങ്ങളും വിഴിഞ്ഞത്തുനിന്ന് 57 എൻജിൻ വള്ളങ്ങളും വേളിയിൽ നിന്നുള്ള 15 വള്ളങ്ങളുമാണ് പ്രളയബാധിത പ്രദേശങ്ങളിലെത്തിച്ചേർന്നത്. ഇതിനു ശേഷം പൂന്തുറയിൽ നിന്നും 30 വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ദുരന്തസ്ഥലത്തേക്കു പുറപ്പെടുന്നതിനു തയാറായി നിൽക്കുകയാണ്. ലോറികളിലാണ് വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും പ്രളയബാധിത പ്രദേശങ്ങൾക്കു സമീപമെത്തിക്കുന്നത്.
വിഴിഞ്ഞത്തു നിന്നു പുറപ്പെട്ടവർ പത്തനംതിട്ട, തിരുവല്ല, മാന്നാർ ഭാഗങ്ങളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ബോട്ട് എത്തിക്കുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കിയാൽ രണ്ടായിരത്തിലേറെ ബോട്ടുകൾ എത്തിക്കാനാകുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ഓഖി ദുരന്തനിവാരണ സമിതി ജനറൽ കണ്വീണർ ഫാ.തിയോ പറഞ്ഞു. ഓഖി ദുരന്തത്തിൽ തങ്ങൾ ദുരിതമനുഭവിച്ചപ്പോൾ കേരളം കാണിച്ച സ്നേഹം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ മാമ്പള്ളിയിൽ നിന്ന് 10 വള്ളങ്ങളും മരിയനാട് നിന്നു 16 വള്ളങ്ങളും വിദഗ്ധരായ മൽസ്യത്തൊഴിലാളികളും ദുരിതാശ്വാസ പ്രവർത്തനങ്ങങ്ങൾക്കായി പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. പരിപൂന്തുറ, അഞ്ചുതെങ്ങ്, തുന്പ ഉൾപ്പെടെ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുളളവരും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.
പുതുക്കുറിച്ചിയിൽനിന്നുള്ള 10 എൻജിൻ വള്ളങ്ങളും വിഴിഞ്ഞത്തുനിന്ന് 57 എൻജിൻ വള്ളങ്ങളും വേളിയിൽ നിന്നുള്ള 15 വള്ളങ്ങളുമാണ് പ്രളയബാധിത പ്രദേശങ്ങളിലെത്തിച്ചേർന്നത്. ഇതിനു ശേഷം പൂന്തുറയിൽ നിന്നും 30 വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ദുരന്തസ്ഥലത്തേക്കു പുറപ്പെടുന്നതിനു തയാറായി നിൽക്കുകയാണ്. ലോറികളിലാണ് വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും പ്രളയബാധിത പ്രദേശങ്ങൾക്കു സമീപമെത്തിക്കുന്നത്.
വിഴിഞ്ഞത്തു നിന്നു പുറപ്പെട്ടവർ പത്തനംതിട്ട, തിരുവല്ല, മാന്നാർ ഭാഗങ്ങളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ബോട്ട് എത്തിക്കുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കിയാൽ രണ്ടായിരത്തിലേറെ ബോട്ടുകൾ എത്തിക്കാനാകുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ഓഖി ദുരന്തനിവാരണ സമിതി ജനറൽ കണ്വീണർ ഫാ.തിയോ പറഞ്ഞു. ഓഖി ദുരന്തത്തിൽ തങ്ങൾ ദുരിതമനുഭവിച്ചപ്പോൾ കേരളം കാണിച്ച സ്നേഹം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ മാമ്പള്ളിയിൽ നിന്ന് 10 വള്ളങ്ങളും മരിയനാട് നിന്നു 16 വള്ളങ്ങളും വിദഗ്ധരായ മൽസ്യത്തൊഴിലാളികളും ദുരിതാശ്വാസ പ്രവർത്തനങ്ങങ്ങൾക്കായി പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. പരിപൂന്തുറ, അഞ്ചുതെങ്ങ്, തുന്പ ഉൾപ്പെടെ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുളളവരും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.