പത്തനംതിട്ട: രക്ഷാപ്രവർത്തനങ്ങളിൽ ഇന്നലെയും മത്സ്യത്തൊഴിലാളികളാണ് ഏറെ സജീവമായി നിലനിന്നത്. നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകളുമായി രണ്ടുദിവസമായി ആറന്മുള, റാന്നി ഭാഗങ്ങളിൽ സജീവമായി രക്ഷാപ്രവർത്തനത്തിലാണ്.
വലിയ ബോട്ടുകളാണ് മത്സ്യത്തൊഴിലാളികൾ എത്തിച്ചതെന്നതിനാൽ ആളുകൾക്കും പ്രയോജനപ്രദമായി. കൂടുതൽ ആളുകളെ രക്ഷിച്ചു കൊണ്ടുവരാൻ ഇത് ഉപകാരപ്രദമായി. തിരുവല്ലയിലും പന്തളത്തും അടിയന്തരസാഹചര്യത്തെ നേരിട്ടത് നീണ്ടകരയിൽ നിന്നെത്തിച്ച വലിയ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ചാണ്.
തിരുവല്ലയിൽ ആറു ബോട്ടുകൾ കൂടി വൈകുന്നേരത്തോടെ നീണ്ടകരയിൽനിന്നെത്തിച്ചു. ഇരുപതോളം ബോട്ടുകൾ മത്സ്യത്തൊഴിലാളികൾ ജില്ലയിലേക്ക് എത്തിച്ചിരുന്നു. എൻഡിആർഎഫിന്റെ ബോട്ടുകളിലും മത്സ്യത്തൊഴിലാളികൾ സേവനത്തിനു തയാറായി.
വലിയ ബോട്ടുകളാണ് മത്സ്യത്തൊഴിലാളികൾ എത്തിച്ചതെന്നതിനാൽ ആളുകൾക്കും പ്രയോജനപ്രദമായി. കൂടുതൽ ആളുകളെ രക്ഷിച്ചു കൊണ്ടുവരാൻ ഇത് ഉപകാരപ്രദമായി. തിരുവല്ലയിലും പന്തളത്തും അടിയന്തരസാഹചര്യത്തെ നേരിട്ടത് നീണ്ടകരയിൽ നിന്നെത്തിച്ച വലിയ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ചാണ്.
തിരുവല്ലയിൽ ആറു ബോട്ടുകൾ കൂടി വൈകുന്നേരത്തോടെ നീണ്ടകരയിൽനിന്നെത്തിച്ചു. ഇരുപതോളം ബോട്ടുകൾ മത്സ്യത്തൊഴിലാളികൾ ജില്ലയിലേക്ക് എത്തിച്ചിരുന്നു. എൻഡിആർഎഫിന്റെ ബോട്ടുകളിലും മത്സ്യത്തൊഴിലാളികൾ സേവനത്തിനു തയാറായി.