ചങ്ങനാശേരി: കുട്ടനാട്ടിൽനിന്നു പലായനം ചെയ്യുന്നവരോടും സർക്കാർ ബോട്ട് സർവീസിൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായി പരാതി. ചങ്ങനാശേരി മേഖലയിലേക്കു പലായനം ചെയ്തവർക്കെല്ലാം ആറു രൂപ ടിക്കറ്റ് നൽകിയെന്നാണ് ആക്ഷേപം. സ്വകാര്യ വ്യക്തികളും മറ്റും സൗജന്യമായി ആളെ ഇറക്കിയപ്പോഴാണ് സർക്കാർ ബോട്ടുകൾ കാശുവാങ്ങുന്നതെന്ന് ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.