കൊച്ചി: പ്രളയക്കെടുതിയിൽ കുടുങ്ങിപ്പോയ പൂർണഗർഭിണിയായ യുവതിയെ നാവികസേന ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ നാവിക ആശുപത്രിയിൽ യുവതിക്കു സുഖപ്രസവം. പ്രളയത്തെത്തുടർന്ന് വീടിന്റെ ടെറസിൽ കുടുങ്ങിപ്പോയ ആലുവ ചെങ്ങമനാട് കളത്തിങ്കൽ സജിത ജെബീലി (25) നെയാണ് നാവികസേന ഹെലികോപ്ടറിൽ എയർ ലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്തിയത്.
ഡോക്ടറെ ഹെലികോപ്ടർ വഴി താഴേക്കിറക്കി യുവതിയെ പരിശോധിച്ച ശേഷമാണ് എയർ ലിഫ്റ്റിംഗ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 1.08നായിരുന്നു സംഭവം. വീടിന്റെ ടെറസിൽനിന്നു യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ ആശുപത്രിയിലേക്കു മാറ്റിയതായുള്ള വിവരവും നാവികസേനയുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിരുന്നു.
കൊച്ചിയിലെ നാവിക ആശുപത്രിയായ സഞ്ജീവനിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കുള്ളിൽ യുവതി ഒരു ആണ്കുഞ്ഞിനു ജന്മം നൽകി. ഇതിനു പിന്നാലെ വൈകുന്നേരം 4.45 ഓടെ നാവികസേന ട്വിറ്റർ പേജിലൂടെ ഈ സന്തോഷവിവരം പുറംലോകത്തെ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള ട്വീറ്റിനൊപ്പം യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളും പുറത്തുവിട്ടു. നിരവധിപ്പേരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ക്യാപ്റ്റൻ വിജയ് വർമയായിരുന്നു ഈ ഓപ്പറേഷന്റെ പൈലറ്റ് ഇൻ കമാൻഡ്.
ഡോക്ടറെ ഹെലികോപ്ടർ വഴി താഴേക്കിറക്കി യുവതിയെ പരിശോധിച്ച ശേഷമാണ് എയർ ലിഫ്റ്റിംഗ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 1.08നായിരുന്നു സംഭവം. വീടിന്റെ ടെറസിൽനിന്നു യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ ആശുപത്രിയിലേക്കു മാറ്റിയതായുള്ള വിവരവും നാവികസേനയുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിരുന്നു.
കൊച്ചിയിലെ നാവിക ആശുപത്രിയായ സഞ്ജീവനിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കുള്ളിൽ യുവതി ഒരു ആണ്കുഞ്ഞിനു ജന്മം നൽകി. ഇതിനു പിന്നാലെ വൈകുന്നേരം 4.45 ഓടെ നാവികസേന ട്വിറ്റർ പേജിലൂടെ ഈ സന്തോഷവിവരം പുറംലോകത്തെ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള ട്വീറ്റിനൊപ്പം യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളും പുറത്തുവിട്ടു. നിരവധിപ്പേരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ക്യാപ്റ്റൻ വിജയ് വർമയായിരുന്നു ഈ ഓപ്പറേഷന്റെ പൈലറ്റ് ഇൻ കമാൻഡ്.