തിരുവനന്തപുരം: കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി 5000 നാവിക് അടിയന്തരമായി നിർമിക്കുന്നതിനുള്ള ഉത്തരവ് കെൽട്രോണിന് കൈമാറുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. നാവിക് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത നാവിക് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കെൽട്രോണിന് കൈമാറിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ കെൽട്രോണിൽ ഇതുവരെ 1000 നാവികുകൾ കെൽട്രോണ്‍ നിർമിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സന്ദേശങ്ങൾ കരയിലേക്കു നൽകുന്നതിനും തിരികെ രക്ഷാസന്ദേശം ലഭിക്കുന്നതിനുമുള്ള സംവിധാനമാണ് നാവികിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപരിയായി കൂടുതൽ ഫലപ്രദമായി നാവിക് ഉപയോഗിക്കുന്നതിനു മലയാളത്തിൽ ശബ്ദ സന്ദേശം നൽകുന്നതിനും തദ്ദേശീയ അതിരുകൾ കടക്കുന്പോൾ അലാറം പ്രവർത്തിക്കുന്നതിനും നേരത്തെ ചേർത്തിട്ടുള്ള സന്ദേശങ്ങൾ കണ്ട്രോൾ റൂമിൽ എത്തിക്കുന്നതിനുമാകും.
കപ്പൽ ചാലുകളിൽ പ്രവേശിക്കുന്ന ബോട്ടുകൾക്കുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ആവശ്യമായ സെൻസർ സാങ്കേതിക വിദ്യ കൂടി കെൽട്രോണിന് കൈമാറാൻ ഐഎസ്ആർഒയുടെ ഭാഗത്തു നിന്നു ശ്രമം ഉണ്ടാകണമെന്നും ഇതിനായി ഐഎസ്ആർഒയുടെയും കെൽട്രോണിന്റെയും പ്രവർത്തനം ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത നാവിക് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കെൽട്രോണിന് കൈമാറിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ കെൽട്രോണിൽ ഇതുവരെ 1000 നാവികുകൾ കെൽട്രോണ്‍ നിർമിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സന്ദേശങ്ങൾ കരയിലേക്കു നൽകുന്നതിനും തിരികെ രക്ഷാസന്ദേശം ലഭിക്കുന്നതിനുമുള്ള സംവിധാനമാണ് നാവികിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപരിയായി കൂടുതൽ ഫലപ്രദമായി നാവിക് ഉപയോഗിക്കുന്നതിനു മലയാളത്തിൽ ശബ്ദ സന്ദേശം നൽകുന്നതിനും തദ്ദേശീയ അതിരുകൾ കടക്കുന്പോൾ അലാറം പ്രവർത്തിക്കുന്നതിനും നേരത്തെ ചേർത്തിട്ടുള്ള സന്ദേശങ്ങൾ കണ്ട്രോൾ റൂമിൽ എത്തിക്കുന്നതിനുമാകും.
കപ്പൽ ചാലുകളിൽ പ്രവേശിക്കുന്ന ബോട്ടുകൾക്കുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ആവശ്യമായ സെൻസർ സാങ്കേതിക വിദ്യ കൂടി കെൽട്രോണിന് കൈമാറാൻ ഐഎസ്ആർഒയുടെ ഭാഗത്തു നിന്നു ശ്രമം ഉണ്ടാകണമെന്നും ഇതിനായി ഐഎസ്ആർഒയുടെയും കെൽട്രോണിന്റെയും പ്രവർത്തനം ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.