കൊച്ചി: പ്രളയവും പേമാരിയും ഗതാഗതം താറുമാറാക്കിയതോടെ സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വിതരണത്തിന്റെ താളം തെറ്റുന്നു. ഇപ്പോൾ സംസ്ഥാനത്തെ 20 ശതമാനം പമ്പുകൾ മാത്രമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നതെന്ന് പെട്രോളിയം വിതരണ സംഘടനാ ഭാരവാഹികൾ പറയുന്നു. ഈ സ്ഥിതി തുടരുകയുകയാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഇത് അഞ്ചു ശതമാനമായി കുറയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ അമ്പലമുകൾ ബിപിസിഎൽ റിഫൈനറിയിൽ നിന്നാണ് സംസ്ഥാനത്തുടനീളം പെട്രോൾ, ഡീസൽ വിതരണം നടക്കുന്നത്. ഇവിടത്തെ സംഭരണശാലയിലെ പ്ലാന്റുകളുടെ പ്രവർത്തനത്തെ പ്രളയം ബാധിച്ചിട്ടില്ല. ഉത്പാദനം തടസമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ, ഇന്ധന വിതരണത്തെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടത് ഇന്ധന നീക്കത്തിനു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിപിസിഎൽ റീട്ടെയിൽ വിഭാഗം സംസ്ഥാന മേധാവി വെങ്കിട്ടരാമൻ അയ്യർ പറഞ്ഞു.
മഴയും വെള്ളക്കെട്ടും മാറി ഗതാഗതം പുനസ്ഥാപിച്ചാൽ മാത്രമേ ഇന്ധനനീക്കം സുഗമമായി നടക്കുകയുള്ളു. അതേസമയം റിഫൈനറിയിലെ പ്ലാന്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് പ്രളയത്തെ തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ റിഫൈനറിയിൽ കരുതലായി സൂക്ഷിച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത്. നാലു ദിവസത്തേക്കുള്ള കരുതൽ ശേഖരം മാത്രമേ ഇനി കൊച്ചിൻ റിഫൈനറിയിൽ ഉള്ളൂ. അതിനുശേഷവും വെള്ളം ഇറങ്ങിയില്ലെങ്കിൽ പ്ലാന്റുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
കടുത്ത വെള്ളപ്പൊക്കത്തിൽ പെട്രോൾ പമ്പുകളിലേക്ക് വെള്ളം കയറുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിരവധി പമ്പുകളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതെന്നും പമ്പുടമകൾ പറഞ്ഞു. തുടർച്ചയായി വൈദ്യുതി ഇല്ലാത്തതും പന്പുകളുടെ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇന്ധനക്ഷാമം ഉണ്ടാകുമെന്ന വാർത്ത പരന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇതേ തുടർന്ന് പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ധനക്ഷാമത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ് പെട്രോളിയം കമ്പനികൾ
തിരുവനന്തപുരം: കാലവർഷ പ്രളയത്തിൽ നിരവധി പെട്രോൾ പമ്പുകൾ വെള്ളത്തിനടിയിലായെങ്കിലും ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാൻ പരമാവധി ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികൾ. കൊച്ചി ഇരുമ്പനം പ്ലാന്റിൽ നിന്നു സാധാരണ നിലയിലുള്ള ഇന്ധന വിതരണം ഇപ്പോഴും നടക്കുന്നതിനാൽ ഇന്ധന ക്ഷാമത്തിന് വരും ദിവസങ്ങളിലും യാതൊരു സാധ്യതയുമില്ലെന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ പറഞ്ഞു. കനത്ത മഴയിൽ വിവിധ പെട്രോളിയം കമ്പനികളുടെ വെള്ളം കയറിയ പമ്പുകളിൽ മാത്രമാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കാൻ കഴിയാത്തത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലായി വിവിധ പെട്രോളിയം കമ്പനികളുടേതായി ഏകദേശം 150 പമ്പുകളാണ് വെള്ളപ്പൊക്കത്തിൽ കേടുപാട് സംഭവിച്ചത്. സംസ്ഥാനത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിന്റെ പകുതിയിലേറെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നേതൃത്വത്തിലാണ്. ഇവരുടെ മുപ്പതിലധികം പമ്പുകളിൽ കാലവർഷക്കെടുതിയിൽ വെള്ളം കയറി. ഏറ്റവുമധികം പെട്രോൾ പമ്പുകൾ വെള്ളത്തിലായത് പത്തനംതിട്ട ആലപ്പുഴ ജില്ലകളിലായാണ്.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കുന്നത് കൊച്ചി ഇരുമ്പനത്തെ പ്ലാന്റിൽ നിന്നാണ്. ഇന്നലെയും ഇരുമ്പനത്തു നിന്നു തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിലേക്ക് സാധാരണ നിലയിലുള്ള ലോഡുകൾ എത്തിയതായി ഐഒസി തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ അറിയിച്ചു. എന്നാൽ, ഇന്ധനക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാർത്ത പരന്നതോടെ തിരുവനന്തപുരത്ത് ഉൾപ്പെടെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്.
കൊച്ചി പ്ലാന്റിൽ നിന്നു പാലക്കാട്ടേയ്ക്കും ഇടുക്കിയിലെ ചില സ്ഥലങ്ങളിലേയ്ക്കും ഇന്ധനം കൊണ്ടുപോകുന്നതിനു തടസം നേരിട്ടിരുന്നു. പാലക്കാട്ടേയ്ക്ക് പോകുന്ന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചപ്പോൾ കോയമ്പത്തൂർ പ്ലാന്റിൽ നിന്ന് ഇന്ധനം എത്തിച്ചു. ഇടുക്കി ജില്ലയിൽ റോഡുകൾ തകർന്നതോടെ മധുരയലെ പ്ലാന്റിൽ നിന്നും കമ്പംമെട്ടുവഴി ഇന്ധനം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു.
ഇന്ധനലഭ്യത ഉറപ്പുവരുത്താൻ എല്ലാ പെട്രോളിയം കമ്പനികളും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കന്പനി അധികൃതരോട് ആവശ്യപ്പെട്ടു.
കൊച്ചിയിലെ അമ്പലമുകൾ ബിപിസിഎൽ റിഫൈനറിയിൽ നിന്നാണ് സംസ്ഥാനത്തുടനീളം പെട്രോൾ, ഡീസൽ വിതരണം നടക്കുന്നത്. ഇവിടത്തെ സംഭരണശാലയിലെ പ്ലാന്റുകളുടെ പ്രവർത്തനത്തെ പ്രളയം ബാധിച്ചിട്ടില്ല. ഉത്പാദനം തടസമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ, ഇന്ധന വിതരണത്തെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടത് ഇന്ധന നീക്കത്തിനു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിപിസിഎൽ റീട്ടെയിൽ വിഭാഗം സംസ്ഥാന മേധാവി വെങ്കിട്ടരാമൻ അയ്യർ പറഞ്ഞു.
മഴയും വെള്ളക്കെട്ടും മാറി ഗതാഗതം പുനസ്ഥാപിച്ചാൽ മാത്രമേ ഇന്ധനനീക്കം സുഗമമായി നടക്കുകയുള്ളു. അതേസമയം റിഫൈനറിയിലെ പ്ലാന്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് പ്രളയത്തെ തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ റിഫൈനറിയിൽ കരുതലായി സൂക്ഷിച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത്. നാലു ദിവസത്തേക്കുള്ള കരുതൽ ശേഖരം മാത്രമേ ഇനി കൊച്ചിൻ റിഫൈനറിയിൽ ഉള്ളൂ. അതിനുശേഷവും വെള്ളം ഇറങ്ങിയില്ലെങ്കിൽ പ്ലാന്റുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
കടുത്ത വെള്ളപ്പൊക്കത്തിൽ പെട്രോൾ പമ്പുകളിലേക്ക് വെള്ളം കയറുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിരവധി പമ്പുകളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതെന്നും പമ്പുടമകൾ പറഞ്ഞു. തുടർച്ചയായി വൈദ്യുതി ഇല്ലാത്തതും പന്പുകളുടെ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇന്ധനക്ഷാമം ഉണ്ടാകുമെന്ന വാർത്ത പരന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇതേ തുടർന്ന് പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ധനക്ഷാമത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ് പെട്രോളിയം കമ്പനികൾ
തിരുവനന്തപുരം: കാലവർഷ പ്രളയത്തിൽ നിരവധി പെട്രോൾ പമ്പുകൾ വെള്ളത്തിനടിയിലായെങ്കിലും ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാൻ പരമാവധി ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികൾ. കൊച്ചി ഇരുമ്പനം പ്ലാന്റിൽ നിന്നു സാധാരണ നിലയിലുള്ള ഇന്ധന വിതരണം ഇപ്പോഴും നടക്കുന്നതിനാൽ ഇന്ധന ക്ഷാമത്തിന് വരും ദിവസങ്ങളിലും യാതൊരു സാധ്യതയുമില്ലെന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ പറഞ്ഞു. കനത്ത മഴയിൽ വിവിധ പെട്രോളിയം കമ്പനികളുടെ വെള്ളം കയറിയ പമ്പുകളിൽ മാത്രമാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കാൻ കഴിയാത്തത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലായി വിവിധ പെട്രോളിയം കമ്പനികളുടേതായി ഏകദേശം 150 പമ്പുകളാണ് വെള്ളപ്പൊക്കത്തിൽ കേടുപാട് സംഭവിച്ചത്. സംസ്ഥാനത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിന്റെ പകുതിയിലേറെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നേതൃത്വത്തിലാണ്. ഇവരുടെ മുപ്പതിലധികം പമ്പുകളിൽ കാലവർഷക്കെടുതിയിൽ വെള്ളം കയറി. ഏറ്റവുമധികം പെട്രോൾ പമ്പുകൾ വെള്ളത്തിലായത് പത്തനംതിട്ട ആലപ്പുഴ ജില്ലകളിലായാണ്.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കുന്നത് കൊച്ചി ഇരുമ്പനത്തെ പ്ലാന്റിൽ നിന്നാണ്. ഇന്നലെയും ഇരുമ്പനത്തു നിന്നു തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിലേക്ക് സാധാരണ നിലയിലുള്ള ലോഡുകൾ എത്തിയതായി ഐഒസി തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ അറിയിച്ചു. എന്നാൽ, ഇന്ധനക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാർത്ത പരന്നതോടെ തിരുവനന്തപുരത്ത് ഉൾപ്പെടെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്.
കൊച്ചി പ്ലാന്റിൽ നിന്നു പാലക്കാട്ടേയ്ക്കും ഇടുക്കിയിലെ ചില സ്ഥലങ്ങളിലേയ്ക്കും ഇന്ധനം കൊണ്ടുപോകുന്നതിനു തടസം നേരിട്ടിരുന്നു. പാലക്കാട്ടേയ്ക്ക് പോകുന്ന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചപ്പോൾ കോയമ്പത്തൂർ പ്ലാന്റിൽ നിന്ന് ഇന്ധനം എത്തിച്ചു. ഇടുക്കി ജില്ലയിൽ റോഡുകൾ തകർന്നതോടെ മധുരയലെ പ്ലാന്റിൽ നിന്നും കമ്പംമെട്ടുവഴി ഇന്ധനം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു.
ഇന്ധനലഭ്യത ഉറപ്പുവരുത്താൻ എല്ലാ പെട്രോളിയം കമ്പനികളും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കന്പനി അധികൃതരോട് ആവശ്യപ്പെട്ടു.