ചേർത്തല: പള്ളിപ്പുറം സഹകരണ ബാങ്കിനെതിരെ പരാതി. പള്ളിപ്പുറം 335-ാം നന്പർ സഹകരണബാങ്കിൽ വസ്തുവാങ്ങൽ ഇടപാടിൽ അഴിമതി നടന്നുവെന്നാണ് പരാതി.
ഇതിൽ കഴന്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സഹകരണ വിജിലൻസ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് ശിപാർശ നൽകി. ബാങ്കിലെ 495-ാം നന്പർ അംഗം പള്ളിപ്പുറം ഏഴാംവാർഡ് പുത്തൻതറയിൽ പി.കെ രവീന്ദ്രന്റെ പരാതിയിലാണ് നടപടി.
വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് 2015 നവംബറിൽ സമർപ്പിച്ച പരാതി സഹകരണ വിജിലൻസാണ് പരിശോധിച്ചത്. അവർ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ് കൈമാറുകയും ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിക്കാൻ ശിപാർശ നൽകുകയും ചെയ്തു.
ദക്ഷിണമേഖല സഹകരണ വിജിലൻസ് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ശുപാർശയുടെ വിവരം ഉള്ളത്. ഈ സാഹചര്യത്തിൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നത് വിജിലൻസ് അന്വേഷണത്തെയും തെളിവുകളെയും ബാധിക്കുമെന്ന് മറുപടിയിൽ പറയുന്നു.
സെന്റിന് 91,250 രൂപ മാത്രം വിലയുള്ള വസ്തു 4,33,333 രൂപ പ്രകാരം 2015 സെപ്തംബർ 17 ന് വാങ്ങിയെന്നാണ് പരാതി. മൂന്ന് സെന്റ് ഭൂമിയാണ് ബാങ്ക് വാങ്ങിയത്. ഇതേ വസ്തുവിന്റെ ഭാഗമായ രണ്ട് ഭൂമി സ്വകാര്യവ്യക്തി 2015 മെയ് 20ന് വാങ്ങിയത് സെന്റിന് 91,250 രൂപ പ്രകാരമാണ്.
നാല് മാസത്തെ വ്യത്യാസത്തിൽ നടന്ന ഇടപാടിലാണ് വിലയിൽ ലക്ഷങ്ങളുടെ അന്തരമുള്ളത്. മാത്രമല്ല, പ്രസ്തുത വസ്തുവിന്റെ ക്രയവിക്രയം തടഞ്ഞ് ചേർത്തല പ്രിൻസിപ്പൽ മുനിസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് ഇടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഇതിൽ കഴന്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സഹകരണ വിജിലൻസ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് ശിപാർശ നൽകി. ബാങ്കിലെ 495-ാം നന്പർ അംഗം പള്ളിപ്പുറം ഏഴാംവാർഡ് പുത്തൻതറയിൽ പി.കെ രവീന്ദ്രന്റെ പരാതിയിലാണ് നടപടി.
വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് 2015 നവംബറിൽ സമർപ്പിച്ച പരാതി സഹകരണ വിജിലൻസാണ് പരിശോധിച്ചത്. അവർ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ് കൈമാറുകയും ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിക്കാൻ ശിപാർശ നൽകുകയും ചെയ്തു.
ദക്ഷിണമേഖല സഹകരണ വിജിലൻസ് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ശുപാർശയുടെ വിവരം ഉള്ളത്. ഈ സാഹചര്യത്തിൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നത് വിജിലൻസ് അന്വേഷണത്തെയും തെളിവുകളെയും ബാധിക്കുമെന്ന് മറുപടിയിൽ പറയുന്നു.
സെന്റിന് 91,250 രൂപ മാത്രം വിലയുള്ള വസ്തു 4,33,333 രൂപ പ്രകാരം 2015 സെപ്തംബർ 17 ന് വാങ്ങിയെന്നാണ് പരാതി. മൂന്ന് സെന്റ് ഭൂമിയാണ് ബാങ്ക് വാങ്ങിയത്. ഇതേ വസ്തുവിന്റെ ഭാഗമായ രണ്ട് ഭൂമി സ്വകാര്യവ്യക്തി 2015 മെയ് 20ന് വാങ്ങിയത് സെന്റിന് 91,250 രൂപ പ്രകാരമാണ്.
നാല് മാസത്തെ വ്യത്യാസത്തിൽ നടന്ന ഇടപാടിലാണ് വിലയിൽ ലക്ഷങ്ങളുടെ അന്തരമുള്ളത്. മാത്രമല്ല, പ്രസ്തുത വസ്തുവിന്റെ ക്രയവിക്രയം തടഞ്ഞ് ചേർത്തല പ്രിൻസിപ്പൽ മുനിസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് ഇടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു.