കൊച്ചി: പെരുമഴയിലും പ്രളയത്തിലും എറണാകുളം ജില്ലയും ദുരിതക്കയത്തിൽ മുങ്ങിത്താഴുന്നു. ഇടമലയാർ, ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽനിന്ന് ഇരച്ചെത്തുന്ന വെള്ളം പെരിയാറിന്റെ ഇരുകരകളിലും കുതിച്ചുയരുകയാണ്. കോതമംഗലം മുതൽ അറബിക്കടൽ വരെയുള്ള പെരിയാറിന്റെ ഇരുകരകളിലും കിലോമീറ്ററുകൾ വീതിയിൽ പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുന്നു.
ഒറ്റപ്പെട്ട്
നൂറുകണക്കിനാളുകൾ കെട്ടിടങ്ങളിലും മറ്റും ഒറ്റപ്പെട്ടു. റോഡ്, റെയിൽ ഗതാഗതങ്ങളെയും കൊച്ചി മെട്രോയെയും മഴക്കെടുതി പ്രതികൂലമായി ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളം അടച്ചു.
കളമശേരി സബ്സ്റ്റേഷൻ അടച്ചതോടെ ഇന്നലെ വൈകുന്നേരം നാലുവരെ കൊച്ചി മെട്രോ സർവീസ് നിർത്തിവയ്ക്കേണ്ടിവന്നു. കുടിവെള്ള, വൈദ്യുതി വിതരണങ്ങളൊക്കെ താറുമാറായി. വൈദ്യുതി നിശ്ചലമായതോടെ ഫോൺ ഉൾപ്പെടെയുള്ള വാർത്താവിതരണ സംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയാതായി.
ക്യാന്പിലും വെള്ളം
ഒറ്റപ്പെട്ടുപോയവർക്കു രക്ഷാപ്രവർത്തകരെ ബന്ധപ്പെടാൻ ഇതുമൂലം കഴിയാതെവന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽപോലും വെള്ളം കയറുന്ന അവസ്ഥയിലായതോടെ ഭയാനകമാണ് സ്ഥിതിഗതികൾ. രക്ഷാപ്രവർത്തനം പോലും അസാധ്യമാകും വിധം പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. മരണഭീതിയോടെ ജനങ്ങൾ സുരക്ഷാസ്ഥാനങ്ങൾ തേടി പരക്കംപായുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള വിമാനസർവീസ് ഏതുസമയത്ത് പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. കൊച്ചി നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലടക്കം ജില്ലയിലെങ്ങും വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. കുടിവെള്ളവിതരണവും തടസപ്പെട്ടു. കലിതുള്ളിയെത്തുന്ന പെരിയാറിൽനിന്നുള്ള ജലം കൊച്ചി കായലിലെ ജലനിരപ്പും ഉയർത്തിയിട്ടുണ്ട്. കൊച്ചി നഗരപ്രദേശങ്ങളിൽ പെരിയാറിന്റെ കരകളിലുള്ളത്ര കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കായലിലെ ജലനിരപ്പ് ഉയരുന്നത് നഗരവാസികളെയും ഭീതിയിലാക്കിയിരിക്കുന്നു.
ആശുപത്രികളിലും
ആലുവയിൽ നഗരം മുഴുവൻ വെള്ളത്തിലായി. ആശുപത്രികളിലും വ്യാപാരസ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡിലുമൊക്കെ വെള്ളം കയറി. ആശുപത്രികളിൽനിന്ന് രോഗികളെ രക്ഷാപ്രവർത്തകർ നീക്കിത്തുടങ്ങി. പെരുന്പാവൂർ മേഖലയും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
പലിയിടങ്ങളിലും വീടുകൾ ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തനം അസാധ്യമാകും വിധം റോഡുകളും വെള്ളത്തിനടിയിലായി. കോതമംഗലം മേഖലയിലും സ്ഥിതി വിഭിന്നമല്ല. പ്രദേശത്ത് മൂന്നിടത്ത് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായി. മരങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി.
വെള്ളം പെരുകുന്നു
ഇടമലയാർ ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തിയത് സ്ഥിതിഗതികൾ വഷളാക്കി. പരമാവധി സംഭരണശേഷിയേക്കാൾ ഒരു മീറ്റർ വെള്ളം ഇപ്പോൾ ഡാമിൽ കൂടുതലുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലുള്ള നീരാർ ഡാം തുറന്നുവിട്ടത് ഇടമലയാറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. 1300 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും ഡാമിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഭൂതത്താൻകെട്ടിലെ വെള്ളക്കെട്ട് ഉയർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
ഒറ്റപ്പെട്ട്
നൂറുകണക്കിനാളുകൾ കെട്ടിടങ്ങളിലും മറ്റും ഒറ്റപ്പെട്ടു. റോഡ്, റെയിൽ ഗതാഗതങ്ങളെയും കൊച്ചി മെട്രോയെയും മഴക്കെടുതി പ്രതികൂലമായി ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളം അടച്ചു.
കളമശേരി സബ്സ്റ്റേഷൻ അടച്ചതോടെ ഇന്നലെ വൈകുന്നേരം നാലുവരെ കൊച്ചി മെട്രോ സർവീസ് നിർത്തിവയ്ക്കേണ്ടിവന്നു. കുടിവെള്ള, വൈദ്യുതി വിതരണങ്ങളൊക്കെ താറുമാറായി. വൈദ്യുതി നിശ്ചലമായതോടെ ഫോൺ ഉൾപ്പെടെയുള്ള വാർത്താവിതരണ സംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയാതായി.
ക്യാന്പിലും വെള്ളം
ഒറ്റപ്പെട്ടുപോയവർക്കു രക്ഷാപ്രവർത്തകരെ ബന്ധപ്പെടാൻ ഇതുമൂലം കഴിയാതെവന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽപോലും വെള്ളം കയറുന്ന അവസ്ഥയിലായതോടെ ഭയാനകമാണ് സ്ഥിതിഗതികൾ. രക്ഷാപ്രവർത്തനം പോലും അസാധ്യമാകും വിധം പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. മരണഭീതിയോടെ ജനങ്ങൾ സുരക്ഷാസ്ഥാനങ്ങൾ തേടി പരക്കംപായുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള വിമാനസർവീസ് ഏതുസമയത്ത് പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. കൊച്ചി നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലടക്കം ജില്ലയിലെങ്ങും വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. കുടിവെള്ളവിതരണവും തടസപ്പെട്ടു. കലിതുള്ളിയെത്തുന്ന പെരിയാറിൽനിന്നുള്ള ജലം കൊച്ചി കായലിലെ ജലനിരപ്പും ഉയർത്തിയിട്ടുണ്ട്. കൊച്ചി നഗരപ്രദേശങ്ങളിൽ പെരിയാറിന്റെ കരകളിലുള്ളത്ര കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കായലിലെ ജലനിരപ്പ് ഉയരുന്നത് നഗരവാസികളെയും ഭീതിയിലാക്കിയിരിക്കുന്നു.
ആശുപത്രികളിലും
ആലുവയിൽ നഗരം മുഴുവൻ വെള്ളത്തിലായി. ആശുപത്രികളിലും വ്യാപാരസ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡിലുമൊക്കെ വെള്ളം കയറി. ആശുപത്രികളിൽനിന്ന് രോഗികളെ രക്ഷാപ്രവർത്തകർ നീക്കിത്തുടങ്ങി. പെരുന്പാവൂർ മേഖലയും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
പലിയിടങ്ങളിലും വീടുകൾ ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തനം അസാധ്യമാകും വിധം റോഡുകളും വെള്ളത്തിനടിയിലായി. കോതമംഗലം മേഖലയിലും സ്ഥിതി വിഭിന്നമല്ല. പ്രദേശത്ത് മൂന്നിടത്ത് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായി. മരങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി.
വെള്ളം പെരുകുന്നു
ഇടമലയാർ ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തിയത് സ്ഥിതിഗതികൾ വഷളാക്കി. പരമാവധി സംഭരണശേഷിയേക്കാൾ ഒരു മീറ്റർ വെള്ളം ഇപ്പോൾ ഡാമിൽ കൂടുതലുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലുള്ള നീരാർ ഡാം തുറന്നുവിട്ടത് ഇടമലയാറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. 1300 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും ഡാമിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഭൂതത്താൻകെട്ടിലെ വെള്ളക്കെട്ട് ഉയർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.