കൊച്ചി: കുടിവെള്ളം പോലും കിട്ടാനില്ലാതെ ആലുവ മംഗലപ്പുഴ സെമിനാരിയിൽ തുറന്ന ക്യാന്പിൽ എത്തിയവർ ദുരിതത്തിൽ. പ്രളയത്തെത്തുടർന്ന് ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നിരുന്നു. ഇവിടെയുള്ള വൈദിക വിദ്യാർഥികളുടെ മുറികളും ഓഡിറ്റോറിയവുമാണ് ദുരിതമനുഭവിക്കുന്നവർക്ക് താമസിക്കാനായി ഒരുക്കിയിരുന്നത്. ഏകദേശം 500 പേരാണ് ഈ ക്യാന്പിലുള്ളത്. അധികാരികളിൽനിന്നു സഹായമെത്താത്തതിനാൽ ഇവിടെയെത്തിവർ ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കഷ്ടത്തിലാണ്.
ആലുവ യുസി കോളജ് പരിസരം, പറവൂർ കവല, സെമിനാരിപ്പടി, നെടുന്പാശേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ക്യാന്പിലുള്ളത്. ബുധനാഴ്ച രാത്രി മുതൽ ക്യാന്പിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ സെമിനാരിയിൽ കരുതിയിരുന്ന ഭക്ഷണമാണ് ഇവർക്ക് നൽകിയത്. ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയിലാക്കുകയാണെന്നു സെമിനാരി റെക്ടർ ഫാ. മാത്യു ഇല്ലത്തുപറന്പിൽ പറഞ്ഞു.
കറന്റില്ലാത്തതിനാൽ മോട്ടറടിക്കാൻ സാധിക്കുന്നില്ല. ഇതുമൂലം കുടിവെള്ളത്തിന്റെ കാര്യവും ആശങ്കയിലാണ്. ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ടതിനെത്തുടർന്ന് 50 കിലോ അരിയും ഒരു കിലോ പയറും ലഭിച്ചെങ്കിലും ഇത് നിലവിൽ ക്യാന്പിലുള്ളവർക്ക് പര്യാപ്തമല്ലെന്നും ഫാ. മാത്യു പറഞ്ഞു. ജില്ലാ ഭരണകൂടത്തെ ഫോണിൽ ബന്ധപ്പെടാൻ ഇന്നലെ രാത്രിയായിട്ടും സാധിച്ചിട്ടില്ല.
എംഎൽഎയുമായി ബന്ധപ്പെടാൻ സാധിക്കാത്തിനെത്തുടർന്ന് മൊബൈൽ ഫോണിൽ സന്ദേശമയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്യാന്പിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ ക്യാന്പിലേക്ക് കൂടുതൽ സഹായമെത്തിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം തയാറാവണമെന്നും ഫാ. മാത്യു ഇല്ലത്തുപറന്പിൽ ആവശ്യപ്പെട്ടു.
ആലുവ യുസി കോളജ് പരിസരം, പറവൂർ കവല, സെമിനാരിപ്പടി, നെടുന്പാശേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ക്യാന്പിലുള്ളത്. ബുധനാഴ്ച രാത്രി മുതൽ ക്യാന്പിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ സെമിനാരിയിൽ കരുതിയിരുന്ന ഭക്ഷണമാണ് ഇവർക്ക് നൽകിയത്. ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയിലാക്കുകയാണെന്നു സെമിനാരി റെക്ടർ ഫാ. മാത്യു ഇല്ലത്തുപറന്പിൽ പറഞ്ഞു.
കറന്റില്ലാത്തതിനാൽ മോട്ടറടിക്കാൻ സാധിക്കുന്നില്ല. ഇതുമൂലം കുടിവെള്ളത്തിന്റെ കാര്യവും ആശങ്കയിലാണ്. ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ടതിനെത്തുടർന്ന് 50 കിലോ അരിയും ഒരു കിലോ പയറും ലഭിച്ചെങ്കിലും ഇത് നിലവിൽ ക്യാന്പിലുള്ളവർക്ക് പര്യാപ്തമല്ലെന്നും ഫാ. മാത്യു പറഞ്ഞു. ജില്ലാ ഭരണകൂടത്തെ ഫോണിൽ ബന്ധപ്പെടാൻ ഇന്നലെ രാത്രിയായിട്ടും സാധിച്ചിട്ടില്ല.
എംഎൽഎയുമായി ബന്ധപ്പെടാൻ സാധിക്കാത്തിനെത്തുടർന്ന് മൊബൈൽ ഫോണിൽ സന്ദേശമയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്യാന്പിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ ക്യാന്പിലേക്ക് കൂടുതൽ സഹായമെത്തിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം തയാറാവണമെന്നും ഫാ. മാത്യു ഇല്ലത്തുപറന്പിൽ ആവശ്യപ്പെട്ടു.