പത്തനംതിട്ട: കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ വീടുകളിൽ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാൻ ഊർജിത ശ്രമം. പലരും സഹായം തേടി നിലവിളിക്കുന്നുണ്ടെങ്കിലും പലേടത്തും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. വീണ്ടും തിമിർത്തുപെയ്യുന്ന മഴ കൂടുതൽ ആശങ്ക വിതയ്ക്കുന്നു.
ബുധനാഴ്ച രാത്രിയിലും ഇന്നലെ പകലുമായി നൂറുകണക്കിനാളുകളെ പല പ്രദേശങ്ങളിൽനിന്നായി ദുരിതാശ്വാസ ക്യാന്പുകളിലെത്തിച്ചു. ലഭ്യമായ സന്ദേശങ്ങൾ ഉപയോഗപ്പെടുത്തി വീടുകളിലെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എൻഡിആർഎഫ്, കര, നാവിക സേന എന്നിവയ്ക്കൊപ്പം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഉറക്കമൊഴിഞ്ഞു പ്രവർത്തിച്ചുവരുന്നു. കുടുങ്ങിപ്പോയ മുഴുവൻ ആളുകളെയും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാൻ പത്തനംതിട്ട ജില്ലാകളക്ടർ പി.ബി. നൂഹ് നേരിട്ടു നേതൃത്വം നൽകി പ്രവർത്തനം തുടരുകയാണ്.
ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ
നീണ്ടകരയിൽനിന്നുള്ള എട്ടു ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളടക്കം സജീവമായി രക്ഷാപ്രവർത്തനത്തിനുണ്ട്. ഏഴ് എണ്ണം കോഴഞ്ചേരിയിലും ഒരെണ്ണം റാന്നിയിലുമാണു പ്രവർത്തിക്കുന്നത്. നാലു ബോട്ടുകൾകൂടി നീണ്ടകരയിൽനിന്നു തിരുവല്ലയിൽ എത്തിച്ചിട്ടുണ്ട്. റാന്നിയിൽ ജലനിരപ്പ് രണ്ട് അടിയോളം താഴ്ന്നിട്ടുള്ള സാഹചര്യത്തിൽ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഇവ തിരുവല്ലയിൽ വിന്യസിച്ചത്. എൻഡിആർഎഫിന്റെ മൂന്നു ഡിങ്കി ടീമുകൾ റാന്നിയിലും അഞ്ച് ഡിങ്കി ടീമുകൾ കോഴഞ്ചേരിയിലും രക്ഷാപ്രവർത്തനം നടത്തിവരുന്നു.
എൻഡിആർഎഫിന്റെ ആറു ബോട്ടുകൾ ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിലും മൂന്നു ബോട്ടുകൾ റാന്നിയിലും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എൻഡിആർഎഫിന്റെ ഒരു ബോട്ട് പത്തനംതിട്ടയിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ക്രമീകരണം. എറണാകുളത്തുനിന്ന് അഞ്ച് സ്പീഡ് ബോട്ടുകളും തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബോട്ടുകളും ഉടൻ എത്തും. ഇന്നലെയും ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുന്നൂറോളം പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്താമെന്നാണു പ്രതീക്ഷ.
ചുഴിയും ഒഴുക്കും ഭീഷണി
ചുഴിയും കനത്ത ഒഴുക്കുമാണ് പലേടത്തും ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിനു ഭീഷണി. കോഴഞ്ചേരി താലൂക്കിലെ ആറന്മുള ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന 400ൽപരം ആളുകളെയാണ് എൻഡിആർഎഫിന്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ചുഴിയും ഒഴുക്കും കാരണം ബോട്ടുകൾ അടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.
റാന്നി താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടുള്ള സാഹചര്യത്തിൽ അപ്പർകുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഉയർന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ തയാറാകണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആവശ്യമായ പുതപ്പുകൾ, കിടക്കകൾ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്യാന്പുകളിൽ എത്തിക്കുകയോ കണ്ട്രോൾ റൂമുകളിൽ എത്തിക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
എൻഡിആർഎഫിന്റെ 10 ടീംകൂടി രക്ഷാ പ്രവർത്തനത്തിനായി ജില്ലയിൽ എത്തിയിട്ടുണ്ട്. നേരത്തേ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ എൻഡിആർഎഫ് ടീമുകളുടെ എണ്ണം 15 ആയി. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിന് എൻഡിആർഎഫിന്റെ സേവനം സഹായകമായിട്ടുണ്ട്.
ബുധനാഴ്ച രാത്രിയിലും ഇന്നലെ പകലുമായി നൂറുകണക്കിനാളുകളെ പല പ്രദേശങ്ങളിൽനിന്നായി ദുരിതാശ്വാസ ക്യാന്പുകളിലെത്തിച്ചു. ലഭ്യമായ സന്ദേശങ്ങൾ ഉപയോഗപ്പെടുത്തി വീടുകളിലെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എൻഡിആർഎഫ്, കര, നാവിക സേന എന്നിവയ്ക്കൊപ്പം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഉറക്കമൊഴിഞ്ഞു പ്രവർത്തിച്ചുവരുന്നു. കുടുങ്ങിപ്പോയ മുഴുവൻ ആളുകളെയും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാൻ പത്തനംതിട്ട ജില്ലാകളക്ടർ പി.ബി. നൂഹ് നേരിട്ടു നേതൃത്വം നൽകി പ്രവർത്തനം തുടരുകയാണ്.
ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ
നീണ്ടകരയിൽനിന്നുള്ള എട്ടു ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളടക്കം സജീവമായി രക്ഷാപ്രവർത്തനത്തിനുണ്ട്. ഏഴ് എണ്ണം കോഴഞ്ചേരിയിലും ഒരെണ്ണം റാന്നിയിലുമാണു പ്രവർത്തിക്കുന്നത്. നാലു ബോട്ടുകൾകൂടി നീണ്ടകരയിൽനിന്നു തിരുവല്ലയിൽ എത്തിച്ചിട്ടുണ്ട്. റാന്നിയിൽ ജലനിരപ്പ് രണ്ട് അടിയോളം താഴ്ന്നിട്ടുള്ള സാഹചര്യത്തിൽ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഇവ തിരുവല്ലയിൽ വിന്യസിച്ചത്. എൻഡിആർഎഫിന്റെ മൂന്നു ഡിങ്കി ടീമുകൾ റാന്നിയിലും അഞ്ച് ഡിങ്കി ടീമുകൾ കോഴഞ്ചേരിയിലും രക്ഷാപ്രവർത്തനം നടത്തിവരുന്നു.
എൻഡിആർഎഫിന്റെ ആറു ബോട്ടുകൾ ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിലും മൂന്നു ബോട്ടുകൾ റാന്നിയിലും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എൻഡിആർഎഫിന്റെ ഒരു ബോട്ട് പത്തനംതിട്ടയിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ക്രമീകരണം. എറണാകുളത്തുനിന്ന് അഞ്ച് സ്പീഡ് ബോട്ടുകളും തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബോട്ടുകളും ഉടൻ എത്തും. ഇന്നലെയും ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുന്നൂറോളം പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്താമെന്നാണു പ്രതീക്ഷ.
ചുഴിയും ഒഴുക്കും ഭീഷണി
ചുഴിയും കനത്ത ഒഴുക്കുമാണ് പലേടത്തും ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിനു ഭീഷണി. കോഴഞ്ചേരി താലൂക്കിലെ ആറന്മുള ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന 400ൽപരം ആളുകളെയാണ് എൻഡിആർഎഫിന്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ചുഴിയും ഒഴുക്കും കാരണം ബോട്ടുകൾ അടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.
റാന്നി താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടുള്ള സാഹചര്യത്തിൽ അപ്പർകുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഉയർന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ തയാറാകണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആവശ്യമായ പുതപ്പുകൾ, കിടക്കകൾ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്യാന്പുകളിൽ എത്തിക്കുകയോ കണ്ട്രോൾ റൂമുകളിൽ എത്തിക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
എൻഡിആർഎഫിന്റെ 10 ടീംകൂടി രക്ഷാ പ്രവർത്തനത്തിനായി ജില്ലയിൽ എത്തിയിട്ടുണ്ട്. നേരത്തേ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ എൻഡിആർഎഫ് ടീമുകളുടെ എണ്ണം 15 ആയി. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിന് എൻഡിആർഎഫിന്റെ സേവനം സഹായകമായിട്ടുണ്ട്.