കോഴിക്കോട്: കനത്ത പേമാരിയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും രണ്ടരവയസുകാരി ഉള്‍പ്പെടെ ജില്ലയില്‍ നാലുമരണം. തിങ്കളാഴ്ച ഇയ്യാടിനു സമീപം കാണാതായ യുകെജി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ജില്ലയിൽ മരണം അഞ്ചായി. ഇന്നലെ പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിലാണ് കൂടരഞ്ഞിയിലും മാവൂര്‍ ഊര്ക്കടവിലുമായി നാലുപേര്‍ മരിച്ചത്.
കൂടരഞ്ഞി കല്പിനിയില് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കല്പിനി തയ്യില്‍ പ്രകാശന്(45), മകന് പ്രബിന് പ്രകാശ് (10) എന്നിവരാണ് മരിച്ചത്. മാവൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഊര്‍ക്കടവ് അരീക്കുഴിയില്‍ കുഞ്ഞിമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ രണ്ടു കുട്ടികളാണ് വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു മരിച്ചത്. മലപ്പുറം വാഴക്കാട് കാരയില്‍ ഷുക്കൂറിന്റെ മകള്‍ ഫാത്തിമ ഇഷാമ (അഞ്ചര) കൊടുവള്ളി കരുവന്‍പൊയില്‍ മുഹമ്മദ് സമ്മാന്റെ മകള്‍ ഫാത്തിമ തന്‍ഹ (രണ്ടര) എന്നിവരാണ് വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് മരിച്ചത്. കൂടരഞ്ഞിയില്‍ മരിച്ച പ്രകാശന്റെ ഭാര്യ ബിന്ദു (40) മക്കളായ പ്രബിന (11), പ്രിയ (ഏഴ്), പ്രകാശന്റെ പിതാവ് ഗോപാലന് (65) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം കാണാതായ ഇയ്യാട് സ്വദേശി മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസിന്റെ (7) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയിലും തുടര്‍ന്ന മഴയിലാണ് കല്‍പിനിയിലെ പ്രകാശന്റെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വീണത്. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ പലയിടങ്ങളിൽ വെള്ളം കയറിയതിനാൽ ഇന്നലെ വയനാട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണാണ് ഊര്ക്കടവില് രണ്ടു കുട്ടികള്‍ മരിച്ചത്. മുക്കത്ത് മൈസൂര്‍പറ്റ മലയിലും ഉരുള്‍പൊട്ടി.കോഴിക്കട്ട് കക്കയത്തിനടുത്ത് കരിയാത്തംപാറയിലും, ഇരുപത്തിയെട്ടാം മൈലിലും ബുധനാഴ്ച രാത്രി ഉരുള്‍പൊട്ടി.
കൂടരഞ്ഞി പഞ്ചായത്തിലെ കൂന്പാറ കുരിശുമലയില്‍ ഉരുള്‍പൊട്ടി വീട് ഒലിച്ചുപോയി. കോഴിക്കോട്മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ തോട്ടുമുക്കം പനംപ്ലാവ് മലയിലും ഉരുള്‍പൊട്ടി. ഈ മേഖലകളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. തോട്ടുമുക്കം ഭാഗം പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
കൂമ്പാറ -കുരിശുമല റോഡില്‍ താന്നിക്കുന്നത്ത് ശിഹാബുദ്ദീന്റെ വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെയുള്ളവരെ കൂമ്പാറ ഫാത്തിമ എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കൂമ്പാറ അങ്ങാടിയിലെ കുരിശുപള്ളി ചരിഞ്ഞിട്ടുണ്ട്. കൂടാതെ കൂമ്പാറ അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും. മദ്രസയുടെയും അടിഭാഗവും മഴവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് താണു.
കൂരാച്ചുണ്ട് മലയോര മേഖലയിലെ ഇടിഞ്ഞകുന്ന്, കരിയാത്തുംപാറ ,ഇല്ലിപ്പിലായി പ്രദേശങ്ങളിലെ വിവധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി .നിരവധിപേരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് ഉരുള്‍പ്പൊട്ടിയത്. ഈ പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കൂരാച്ചുണ്ട് വട്ടച്ചിറമലയുടെ മുകള്‍ഭാഗത്തെ ഇടിഞ്ഞകുന്നിലാണ് വലിയ തോതില്‍ ഉരുള്‍പൊട്ടിയത്. ഇതേത്തുടര്‍ന്ന് വട്ടച്ചിറ അങ്ങാടിയടക്കം, അത്യോടി, തോടുകള്‍ കവിഞ്ഞൊഴുകി ഒട്ടേറെ വീടുകള്‍ വെള്ളത്തിലായി. ശക്തമായ മഴയായതിനാല്‍ എല്ലാവരും ഉറക്കമിളച്ചിരുന്നതിനാലും ഈ മേഖലകളിലെ ആള്‍ക്കാരെ മുന്‍കരുതലുകളോടെ ക്യാമ്പിലേക്ക് മാറ്റിയിരുന്നതിനാലും ആളപായം ഒഴിവായി. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെയുള്ള എല്ലാവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ യു.വി.ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ 126 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 2751 കുടുംബങ്ങളില്‍നിന്നായി 8788 പേരാണ് താമസിക്കുന്നത്. നഗരത്തില്‍ ഉച്ചവരെ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
കൂടരഞ്ഞി കല്പിനിയില് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കല്പിനി തയ്യില്‍ പ്രകാശന്(45), മകന് പ്രബിന് പ്രകാശ് (10) എന്നിവരാണ് മരിച്ചത്. മാവൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഊര്‍ക്കടവ് അരീക്കുഴിയില്‍ കുഞ്ഞിമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ രണ്ടു കുട്ടികളാണ് വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു മരിച്ചത്. മലപ്പുറം വാഴക്കാട് കാരയില്‍ ഷുക്കൂറിന്റെ മകള്‍ ഫാത്തിമ ഇഷാമ (അഞ്ചര) കൊടുവള്ളി കരുവന്‍പൊയില്‍ മുഹമ്മദ് സമ്മാന്റെ മകള്‍ ഫാത്തിമ തന്‍ഹ (രണ്ടര) എന്നിവരാണ് വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് മരിച്ചത്. കൂടരഞ്ഞിയില്‍ മരിച്ച പ്രകാശന്റെ ഭാര്യ ബിന്ദു (40) മക്കളായ പ്രബിന (11), പ്രിയ (ഏഴ്), പ്രകാശന്റെ പിതാവ് ഗോപാലന് (65) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം കാണാതായ ഇയ്യാട് സ്വദേശി മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസിന്റെ (7) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയിലും തുടര്‍ന്ന മഴയിലാണ് കല്‍പിനിയിലെ പ്രകാശന്റെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വീണത്. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ പലയിടങ്ങളിൽ വെള്ളം കയറിയതിനാൽ ഇന്നലെ വയനാട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണാണ് ഊര്ക്കടവില് രണ്ടു കുട്ടികള്‍ മരിച്ചത്. മുക്കത്ത് മൈസൂര്‍പറ്റ മലയിലും ഉരുള്‍പൊട്ടി.കോഴിക്കട്ട് കക്കയത്തിനടുത്ത് കരിയാത്തംപാറയിലും, ഇരുപത്തിയെട്ടാം മൈലിലും ബുധനാഴ്ച രാത്രി ഉരുള്‍പൊട്ടി.
കൂടരഞ്ഞി പഞ്ചായത്തിലെ കൂന്പാറ കുരിശുമലയില്‍ ഉരുള്‍പൊട്ടി വീട് ഒലിച്ചുപോയി. കോഴിക്കോട്മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ തോട്ടുമുക്കം പനംപ്ലാവ് മലയിലും ഉരുള്‍പൊട്ടി. ഈ മേഖലകളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. തോട്ടുമുക്കം ഭാഗം പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
കൂമ്പാറ -കുരിശുമല റോഡില്‍ താന്നിക്കുന്നത്ത് ശിഹാബുദ്ദീന്റെ വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെയുള്ളവരെ കൂമ്പാറ ഫാത്തിമ എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കൂമ്പാറ അങ്ങാടിയിലെ കുരിശുപള്ളി ചരിഞ്ഞിട്ടുണ്ട്. കൂടാതെ കൂമ്പാറ അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും. മദ്രസയുടെയും അടിഭാഗവും മഴവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് താണു.
കൂരാച്ചുണ്ട് മലയോര മേഖലയിലെ ഇടിഞ്ഞകുന്ന്, കരിയാത്തുംപാറ ,ഇല്ലിപ്പിലായി പ്രദേശങ്ങളിലെ വിവധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി .നിരവധിപേരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് ഉരുള്‍പ്പൊട്ടിയത്. ഈ പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കൂരാച്ചുണ്ട് വട്ടച്ചിറമലയുടെ മുകള്‍ഭാഗത്തെ ഇടിഞ്ഞകുന്നിലാണ് വലിയ തോതില്‍ ഉരുള്‍പൊട്ടിയത്. ഇതേത്തുടര്‍ന്ന് വട്ടച്ചിറ അങ്ങാടിയടക്കം, അത്യോടി, തോടുകള്‍ കവിഞ്ഞൊഴുകി ഒട്ടേറെ വീടുകള്‍ വെള്ളത്തിലായി. ശക്തമായ മഴയായതിനാല്‍ എല്ലാവരും ഉറക്കമിളച്ചിരുന്നതിനാലും ഈ മേഖലകളിലെ ആള്‍ക്കാരെ മുന്‍കരുതലുകളോടെ ക്യാമ്പിലേക്ക് മാറ്റിയിരുന്നതിനാലും ആളപായം ഒഴിവായി. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെയുള്ള എല്ലാവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ യു.വി.ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ 126 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 2751 കുടുംബങ്ങളില്‍നിന്നായി 8788 പേരാണ് താമസിക്കുന്നത്. നഗരത്തില്‍ ഉച്ചവരെ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.