തൃശൂർ: മുളങ്കുന്നത്തുകാവിനടുത്തു കുറാഞ്ചേരിയിൽ വീടുകളുടെ മുകളിലേക്കു കുന്നിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 12 പേർ മരിച്ചു. ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. എട്ടുപേരെ കാണാതായി. ഇവർ മണ്ണിനടിയിൽപെട്ടതായാണ് സൂചന. ഇന്നലെ രാവിലെ ആറിനാണ് സംഭവം. പരിക്കേറ്റ നാലുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറാഞ്ചേരി സ്വദേശി മത്തായി(65), ഭാര്യ റോസ(59), മകൾ സൗമ്യ(35), മക്കളായ മെറിൻ(10), മിൽന(7), കുറാഞ്ചേരി സെന്ററിൽ തട്ടുകട നടത്തുന്ന ചാച്ചൻ എന്നുവിളിക്കുന്ന ജെയ്സൻ(45), മകൻ യാസൂത്(3), വ്യാപാരിയായ മോഹനൻ(45), ഭാര്യ ആശാദേവി(35), മക്കളായ അമൽ എന്ന വിഷ്ണു(22), അഖിൽ(21) ഇവരുടെ വീടിനടുത്തു താമസിക്കുന്ന ബിനോജ്(41) എന്നിവരാണ് മരിച്ചത്.
മത്തായിയുടെ മൂത്ത മകൻ മെൽവിനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ മെൽവിൻ വീടിനു പുറത്തേക്കു മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മെൽവിൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നുവിട്ടതിനെതുടർന്ന് വീട് വെള്ളക്കെട്ടിലായതിനാൽ തറവാട്ടിലേക്കു വന്നതായിരുന്നു സൗമ്യയും മക്കളും. പച്ചക്കറിവ്യാപാരിയായ മോഹനൻ രാവിലെ പച്ചക്കറിയെടുക്കാൻ പോകുന്നതിനായി വീടിനുമുന്പിൽ മിനിവാനിലേക്കു കയറാൻ തുടങ്ങിയപ്പോഴാണ് എന്തോ ശബ്ദം കേട്ടത്. ഉടൻതന്നെ ഡ്രൈവറോടു പോകാൻ പറഞ്ഞിട്ടു ഭാര്യയെയും മക്കളെയും പുറത്തേക്കു കൊണ്ടുവരാൻ അകത്തേക്ക് കയറിയപ്പോഴായിരുന്നു സംഭവം. മണ്ണിടിഞ്ഞ് വീട്ടിലേക്കു വീണ് ഇവർ അതിനുള്ളിൽ അകപ്പെട്ടു. ഡ്രൈവർ ഉടൻതന്നെ അവിടെ നിന്നു പോയതിനാൽ രക്ഷപ്പെടുകയായിരുന്നു.
ബാലകൃഷ്ണൻ, മെൽവിൻ, സുധാകരൻ, സജി എന്നിവർക്കാണ് പരിക്കേറ്റത്. കുറാഞ്ചേരി സെന്ററിൽ തട്ടുകട നടത്തുന്ന ബാലകൃഷ്ണൻ രാവിലെ കട തുറക്കാൻ ബൈക്കിൽ വരുന്പോഴാണ് മണ്ണിടിഞ്ഞത്. കുന്നിനു മുകളിൽനിന്ന് താഴേക്കുവന്ന കന്പു വന്നടിച്ച് മുന്നൂറു മീറ്റർ അകലേക്കു തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. മണ്ണിനടിയിൽപെട്ടവരെ രക്ഷിക്കാൻ സാധിക്കാത്തതിനെതുടർന്ന പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. മണ്ണു മാറ്റുന്നതിനായി 15 ജെസിബികളും ഇരുപതോളം ടിപ്പർലോറികളും എത്തി. 12 മൃതശരീരങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെടുത്തു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിലും നാട്ടുകാർ ഒന്നടങ്കമെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
രാവിലെ ഏഴോടെ തുടങ്ങിയ തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. നൂറുകണക്കിനു ലോഡ് മണ്ണാണ് ഇവിടെ നിന്നു മാറ്റിയത്. ഇനിയും ഇതിലും ഇരട്ടി മണ്ണു മാറ്റിയാലും വീടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നു പോലീസ് പറഞ്ഞു.
മുന്നൂറു മീറ്റർ അകലെയുള്ള റെയിൽവേ ട്രാക്കിലേക്കും മണ്ണിടിഞ്ഞു വീണു. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് പി.കെ.ബിജു എംപി, അനിൽ അക്കര എംഎൽഎ എന്നിവരും സ്ഥലത്തെത്തി. കുറാഞ്ചേരിയിൽ വീടുകളുടെ മുകളിലേക്കു കുന്നിടിഞ്ഞു വീണതിനെതുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യം. - കെ.കെ. അർജുനൻ
കുറാഞ്ചേരി സ്വദേശി മത്തായി(65), ഭാര്യ റോസ(59), മകൾ സൗമ്യ(35), മക്കളായ മെറിൻ(10), മിൽന(7), കുറാഞ്ചേരി സെന്ററിൽ തട്ടുകട നടത്തുന്ന ചാച്ചൻ എന്നുവിളിക്കുന്ന ജെയ്സൻ(45), മകൻ യാസൂത്(3), വ്യാപാരിയായ മോഹനൻ(45), ഭാര്യ ആശാദേവി(35), മക്കളായ അമൽ എന്ന വിഷ്ണു(22), അഖിൽ(21) ഇവരുടെ വീടിനടുത്തു താമസിക്കുന്ന ബിനോജ്(41) എന്നിവരാണ് മരിച്ചത്.
മത്തായിയുടെ മൂത്ത മകൻ മെൽവിനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ മെൽവിൻ വീടിനു പുറത്തേക്കു മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മെൽവിൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നുവിട്ടതിനെതുടർന്ന് വീട് വെള്ളക്കെട്ടിലായതിനാൽ തറവാട്ടിലേക്കു വന്നതായിരുന്നു സൗമ്യയും മക്കളും. പച്ചക്കറിവ്യാപാരിയായ മോഹനൻ രാവിലെ പച്ചക്കറിയെടുക്കാൻ പോകുന്നതിനായി വീടിനുമുന്പിൽ മിനിവാനിലേക്കു കയറാൻ തുടങ്ങിയപ്പോഴാണ് എന്തോ ശബ്ദം കേട്ടത്. ഉടൻതന്നെ ഡ്രൈവറോടു പോകാൻ പറഞ്ഞിട്ടു ഭാര്യയെയും മക്കളെയും പുറത്തേക്കു കൊണ്ടുവരാൻ അകത്തേക്ക് കയറിയപ്പോഴായിരുന്നു സംഭവം. മണ്ണിടിഞ്ഞ് വീട്ടിലേക്കു വീണ് ഇവർ അതിനുള്ളിൽ അകപ്പെട്ടു. ഡ്രൈവർ ഉടൻതന്നെ അവിടെ നിന്നു പോയതിനാൽ രക്ഷപ്പെടുകയായിരുന്നു.
ബാലകൃഷ്ണൻ, മെൽവിൻ, സുധാകരൻ, സജി എന്നിവർക്കാണ് പരിക്കേറ്റത്. കുറാഞ്ചേരി സെന്ററിൽ തട്ടുകട നടത്തുന്ന ബാലകൃഷ്ണൻ രാവിലെ കട തുറക്കാൻ ബൈക്കിൽ വരുന്പോഴാണ് മണ്ണിടിഞ്ഞത്. കുന്നിനു മുകളിൽനിന്ന് താഴേക്കുവന്ന കന്പു വന്നടിച്ച് മുന്നൂറു മീറ്റർ അകലേക്കു തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. മണ്ണിനടിയിൽപെട്ടവരെ രക്ഷിക്കാൻ സാധിക്കാത്തതിനെതുടർന്ന പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. മണ്ണു മാറ്റുന്നതിനായി 15 ജെസിബികളും ഇരുപതോളം ടിപ്പർലോറികളും എത്തി. 12 മൃതശരീരങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെടുത്തു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിലും നാട്ടുകാർ ഒന്നടങ്കമെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
രാവിലെ ഏഴോടെ തുടങ്ങിയ തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. നൂറുകണക്കിനു ലോഡ് മണ്ണാണ് ഇവിടെ നിന്നു മാറ്റിയത്. ഇനിയും ഇതിലും ഇരട്ടി മണ്ണു മാറ്റിയാലും വീടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നു പോലീസ് പറഞ്ഞു.
മുന്നൂറു മീറ്റർ അകലെയുള്ള റെയിൽവേ ട്രാക്കിലേക്കും മണ്ണിടിഞ്ഞു വീണു. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് പി.കെ.ബിജു എംപി, അനിൽ അക്കര എംഎൽഎ എന്നിവരും സ്ഥലത്തെത്തി. കുറാഞ്ചേരിയിൽ വീടുകളുടെ മുകളിലേക്കു കുന്നിടിഞ്ഞു വീണതിനെതുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യം. - കെ.കെ. അർജുനൻ