തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കൂട്ടാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതോടെ ബിവറേജസ് കോർപറേഷനും കണ്‍സ്യൂമർ ഫെഡും വഴി വിറ്റഴിക്കുന്ന സാധാരണ ഫുൾ ബോട്ടിൽ മദ്യത്തിന്റെ വിൽപന വിലയിൽ 20 രൂപ മുതൽ 60 രൂപ വരെ വർധനയുണ്ടാകും. ഇന്നോ നാളെയോ എക്സൈസ് വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ അടുത്ത ദിവസം മദ്യത്തിന്റെ വില വർധന നിലവിൽ വരും. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി അര ശതമാനം മുതൽ 3.5 ശതമാനം വരെ നവംബർ 30 വരെ വർധിപ്പിക്കാനാണു തീരുമാനം.
എക്സൈസ് ഡ്യൂട്ടി അര ശതമാനം വർധിപ്പിക്കുന്നതോടെ വിൽപന നികുതിയിൽ ഒരു ശതമാനത്തിന്റെ വർധന വരും. അതായത് എക്സൈസ് ഡ്യൂട്ടിയുടെ ഇരട്ടി വിൽപന നികുതി വർധിക്കും. ഇതും രണ്ടും ചേർന്ന വർധനയാണു അടുത്ത ദിവസം മുതൽ നിലവിൽ വരുന്നത്. ഇതുവഴി 230 കോടി രൂപ അധികമായി സംസ്ഥാനത്തിന് അധികമായി ലഭിക്കും.
ഇതോടെ ബിവറേജസ് കോർപറേഷനും കണ്‍സ്യൂമർ ഫെഡും വഴി വിറ്റഴിക്കുന്ന സാധാരണ ഫുൾ ബോട്ടിൽ മദ്യത്തിന്റെ വിൽപന വിലയിൽ 20 രൂപ മുതൽ 60 രൂപ വരെ വർധനയുണ്ടാകും. ഇന്നോ നാളെയോ എക്സൈസ് വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ അടുത്ത ദിവസം മദ്യത്തിന്റെ വില വർധന നിലവിൽ വരും. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി അര ശതമാനം മുതൽ 3.5 ശതമാനം വരെ നവംബർ 30 വരെ വർധിപ്പിക്കാനാണു തീരുമാനം.
എക്സൈസ് ഡ്യൂട്ടി അര ശതമാനം വർധിപ്പിക്കുന്നതോടെ വിൽപന നികുതിയിൽ ഒരു ശതമാനത്തിന്റെ വർധന വരും. അതായത് എക്സൈസ് ഡ്യൂട്ടിയുടെ ഇരട്ടി വിൽപന നികുതി വർധിക്കും. ഇതും രണ്ടും ചേർന്ന വർധനയാണു അടുത്ത ദിവസം മുതൽ നിലവിൽ വരുന്നത്. ഇതുവഴി 230 കോടി രൂപ അധികമായി സംസ്ഥാനത്തിന് അധികമായി ലഭിക്കും.