ആലപ്പുഴ: കനത്ത മഴയെത്തുടർ ന്നു നദികൾ കരകവിഞ്ഞതോ ടെ ആലപ്പുഴയിൽ വെള്ളപ്പൊക്കം രൂക്ഷം. ഇരുന്നൂറിനു മുകളിൽ ക്യാന്പുകളിൽ ലക്ഷക്കണക്കിന് ആളുകൾ അഭയം തേടി. കൂടാതെ ബന്ധു വീടുകളിൽ അഭയം തേടിയവരും ഉണ്ട്.
ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവിടങ്ങളിലും ജനജീവിതം ദുസഹമായി. ചെങ്ങന്നൂരിൽ വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഹെലികോപ്ടർ എത്തിയെങ്കിലും ഇറങ്ങാനായില്ല.
ഒറ്റപ്പെട്ടവരെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റാൻ ജില്ലാ ദുരന്ത നിവാരണ സംഘത്തിന്റെ 25 ബോട്ടുകൾ ചെങ്ങന്നൂരിലുണ്ട്. ആലപ്പുഴ രൂപത സൊസൈറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഒന്പതു ബോട്ടുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. സന്നദ്ധപ്രവർത്തകരായ 20 മത്സ്യത്തൊഴിലാളികളടങ്ങിയ സംഘവും പൊന്തുവള്ളങ്ങളിൽ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനുണ്ട്. കുട്ടനാട്ടി ൽ കുടുങ്ങിയവരെ രക്ഷപ്പെ ടുത്താനായി കൂടുതൽ ബോട്ടു കൾ വേണമെന്ന് ആവശ്യം ഉയർ ന്നു.
ഭക്ഷണവിതരണ കേന്ദ്രങ്ങളുടെ സഹായം തേടുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു. 483 ഭക്ഷണകേന്ദ്രങ്ങളാണ് തുടങ്ങിയത്. കുട്ടനാട്ടിൽ 455 ഭക്ഷണകേന്ദ്രങ്ങളിൽ 22,989 കുടുംബങ്ങളിലെ 93,284 അംഗങ്ങളാണുള്ളത്.
അന്പലപ്പുഴ
അന്പലപ്പുഴ താലൂക്കിൽ 104 ദുരിതാശ്വാസ ക്യാന്പിലായി 18,623 പേരാണുള്ളത്. ചെങ്ങന്നൂരിൽ 37 ക്യാന്പുകളിലായി 2,000 പേർ കഴിയുന്നു. രാത്രിയോടെ ഇത് ഇരട്ടിയാകാനാണ് സാധ്യത.
ദുരിതം കൂടുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്കു വേഗത്തിൽ സഹായം ലഭിക്കാൻ ബന്ധപ്പെട്ടവരുടെ ഫോണ്നന്പർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
ചെങ്ങന്നൂർ
രക്ഷാപ്രവർത്തനം ഉൗർജിതമാക്കാൻ നേവിയുടെ ഹെലികോപ്റ്റർ എത്തിയിട്ടുണ്ടെങ്കിലും മഴമേഘങ്ങൾ കാരണം വൈകുന്നേരമായിട്ടും ഇറക്കാനാകാതിരുന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറച്ചു. കൂടുതൽ സൈെനിക സഹായവും തേടിയിട്ടുണ്ട്. തലവടി, വെളിയനാട്, കൈനകരി പ്രദേശങ്ങളിൽ മാവേലി സ്റ്റോറുകളിൽ വെള്ളം കയറി. വെളിയനാട് പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോർ വെളിയനാട് പള്ളിയിലേക്കു മാറ്റി. കൈനകരിയിലെ മാവേലി സ്റ്റോർ നിലവിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ രണ്ടാംനിലയിലേക്കു മാറ്റി. കൈനകരിയിലും വെളിയനാടും രാമങ്കരിയിലും ജലനിരപ്പ് ഉയർന്നു. കൈനകരിയിലെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വെളിയനാട്
വെളിയനാട്ടെ 25,000ലധികം വരുന്ന ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജലനിരപ്പ് ഉയർന്ന രാമങ്കരിയിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ എത്തിക്കുന്നുണ്ട്. രാമങ്കരി പള്ളി പ്രദേശത്തുനിന്നു ജനങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റി ഹൗസ്ബോട്ടിലെത്തിച്ചാണ് രക്ഷാപ്രവർത്തനം.
വേന്പനാട്ട് കായലിൽ ജലം ഉയരുന്നതോടെ നെഹ്റുട്രോഫി, ചുങ്കം എന്നീ പ്രദേശങ്ങളെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളം ഉയരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അധികാരികളുടെ നിർദേശമനുസരിച്ച് സ്വമേധയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറി താമസിക്കാൻ തയാറാകണമെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും സബ് കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു.
പന്പയുടെ തീരത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിൽ കുട്ടനാടും വേന്പനാട് കായലിലും ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. രാത്രിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
കൈനകരിയിൽനിന്നു ജനങ്ങളെ പൂർണമായും ഒഴിപ്പിക്കുന്നു
കൈനകരി വടക്ക്, തെക്ക് പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി തുടങ്ങി. ഒറ്റപ്പെട്ടുപോയവരെ വീടുകളിലെത്തിയാണ് രക്ഷാപ്രവർത്തകർ ക്യാന്പുകളിലേക്കടക്കം മാറ്റിയത്. ഇന്ന ലെ രാവിലെയാണു ഒഴുപ്പിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. ഇതിനായി സ്കൂൾ ബസുകളാണ് ഉപയോഗപ്പെടുത്തിയത്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനായി വാഹനങ്ങൾ പിടിച്ചെടുക്കാൻ ആർടിഒയ് ക്കു നിർദേശം നൽകിയിരുന്നു.
ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവിടങ്ങളിലും ജനജീവിതം ദുസഹമായി. ചെങ്ങന്നൂരിൽ വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഹെലികോപ്ടർ എത്തിയെങ്കിലും ഇറങ്ങാനായില്ല.
ഒറ്റപ്പെട്ടവരെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റാൻ ജില്ലാ ദുരന്ത നിവാരണ സംഘത്തിന്റെ 25 ബോട്ടുകൾ ചെങ്ങന്നൂരിലുണ്ട്. ആലപ്പുഴ രൂപത സൊസൈറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഒന്പതു ബോട്ടുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. സന്നദ്ധപ്രവർത്തകരായ 20 മത്സ്യത്തൊഴിലാളികളടങ്ങിയ സംഘവും പൊന്തുവള്ളങ്ങളിൽ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനുണ്ട്. കുട്ടനാട്ടി ൽ കുടുങ്ങിയവരെ രക്ഷപ്പെ ടുത്താനായി കൂടുതൽ ബോട്ടു കൾ വേണമെന്ന് ആവശ്യം ഉയർ ന്നു.
ഭക്ഷണവിതരണ കേന്ദ്രങ്ങളുടെ സഹായം തേടുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു. 483 ഭക്ഷണകേന്ദ്രങ്ങളാണ് തുടങ്ങിയത്. കുട്ടനാട്ടിൽ 455 ഭക്ഷണകേന്ദ്രങ്ങളിൽ 22,989 കുടുംബങ്ങളിലെ 93,284 അംഗങ്ങളാണുള്ളത്.
അന്പലപ്പുഴ
അന്പലപ്പുഴ താലൂക്കിൽ 104 ദുരിതാശ്വാസ ക്യാന്പിലായി 18,623 പേരാണുള്ളത്. ചെങ്ങന്നൂരിൽ 37 ക്യാന്പുകളിലായി 2,000 പേർ കഴിയുന്നു. രാത്രിയോടെ ഇത് ഇരട്ടിയാകാനാണ് സാധ്യത.
ദുരിതം കൂടുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്കു വേഗത്തിൽ സഹായം ലഭിക്കാൻ ബന്ധപ്പെട്ടവരുടെ ഫോണ്നന്പർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
ചെങ്ങന്നൂർ
രക്ഷാപ്രവർത്തനം ഉൗർജിതമാക്കാൻ നേവിയുടെ ഹെലികോപ്റ്റർ എത്തിയിട്ടുണ്ടെങ്കിലും മഴമേഘങ്ങൾ കാരണം വൈകുന്നേരമായിട്ടും ഇറക്കാനാകാതിരുന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറച്ചു. കൂടുതൽ സൈെനിക സഹായവും തേടിയിട്ടുണ്ട്. തലവടി, വെളിയനാട്, കൈനകരി പ്രദേശങ്ങളിൽ മാവേലി സ്റ്റോറുകളിൽ വെള്ളം കയറി. വെളിയനാട് പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോർ വെളിയനാട് പള്ളിയിലേക്കു മാറ്റി. കൈനകരിയിലെ മാവേലി സ്റ്റോർ നിലവിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ രണ്ടാംനിലയിലേക്കു മാറ്റി. കൈനകരിയിലും വെളിയനാടും രാമങ്കരിയിലും ജലനിരപ്പ് ഉയർന്നു. കൈനകരിയിലെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വെളിയനാട്
വെളിയനാട്ടെ 25,000ലധികം വരുന്ന ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജലനിരപ്പ് ഉയർന്ന രാമങ്കരിയിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ എത്തിക്കുന്നുണ്ട്. രാമങ്കരി പള്ളി പ്രദേശത്തുനിന്നു ജനങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റി ഹൗസ്ബോട്ടിലെത്തിച്ചാണ് രക്ഷാപ്രവർത്തനം.
വേന്പനാട്ട് കായലിൽ ജലം ഉയരുന്നതോടെ നെഹ്റുട്രോഫി, ചുങ്കം എന്നീ പ്രദേശങ്ങളെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളം ഉയരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അധികാരികളുടെ നിർദേശമനുസരിച്ച് സ്വമേധയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറി താമസിക്കാൻ തയാറാകണമെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും സബ് കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു.
പന്പയുടെ തീരത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിൽ കുട്ടനാടും വേന്പനാട് കായലിലും ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. രാത്രിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
കൈനകരിയിൽനിന്നു ജനങ്ങളെ പൂർണമായും ഒഴിപ്പിക്കുന്നു
കൈനകരി വടക്ക്, തെക്ക് പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി തുടങ്ങി. ഒറ്റപ്പെട്ടുപോയവരെ വീടുകളിലെത്തിയാണ് രക്ഷാപ്രവർത്തകർ ക്യാന്പുകളിലേക്കടക്കം മാറ്റിയത്. ഇന്ന ലെ രാവിലെയാണു ഒഴുപ്പിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. ഇതിനായി സ്കൂൾ ബസുകളാണ് ഉപയോഗപ്പെടുത്തിയത്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനായി വാഹനങ്ങൾ പിടിച്ചെടുക്കാൻ ആർടിഒയ് ക്കു നിർദേശം നൽകിയിരുന്നു.