തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു സർവീസ് നടത്തുന്ന പാസഞ്ചർ ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി. വെള്ളം കയറിയതിനാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ബ്രിഡ്ജ് നന്പർ 176 ലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താത്കാലികമായി നിർത്തിവച്ചു. തീവണ്ടി ഗതാഗതത്തിൽ ചില ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തി.
ഷൊർണൂർ-എറണാകുളം പാസഞ്ചർ ഇന്നലെ റദ്ദാക്കി. ബുധനാഴ്ച പുറപ്പെട്ട മൂന്നു ട്രെയിനുകളുടെ ഓട്ടം പുനഃക്രമീകരിച്ചു. ബുധനാഴ്ച ഹൂബ്ലിയിൽ നിന്നു പുറപ്പെട്ട ഹൂബ്ലി- കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംഗ്ഷനിൽ ഓട്ടം നിർത്തും. കാരയ്ക്കലിൽ നിന്നു പുറപ്പെട്ട കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
ഇന്നലെയുള്ള മൂന്നു ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. കൊച്ചുവേളി- ഹൂബ്ലി എക്സ്പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശൂർ വരെ റദ്ദാക്കി. തൃശൂരിൽ നിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനിൽ നിന്നു പുറപ്പെടും. എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
രണ്ടു ട്രെയിനുകൾ വഴി തിരിച്ചുവിടുകയും മൂന്നു ട്രെയിനുകളുടെ ഓട്ടം നിയന്ത്രിക്കുകയും ചെയ്തു. 14 നു മുംബൈ സിഎസ്എംടിയിൽ നിന്നും തിരിച്ച മുംബൈ- കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. 15 നു കെഎസ്ആർ. ബംഗളുരുവിൽ നിന്നു പുറപ്പെട്ട ബംഗളുരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും. 15 നു മംഗലാപുരം ജംഗ്ഷനിൽ നിന്നു പുറപ്പെട്ട മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തിയിടും. 15 നു മംഗലാപുരം ജംഗ്ഷനിൽ നിന്നു പുറപ്പെട്ട മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തിയിടും. 16 നു ഗുരുവായൂരിൽ നിന്നു പുറപ്പെട്ട ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി വഴി തിരിച്ചുവിടും.
അങ്കമാലി- ആലുവ റൂട്ടിൽ ഒരു ട്രാക്കിലൂടെ മാത്രം സർവീസ് നടക്കുന്നതിനാൽ ഇന്നലെ അഞ്ചു തീവണ്ടികൾ വൈകിയോടുകയാണ്. 15 നു മധുരയിൽ നിന്നു തിരിച്ച മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനിൽ നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, 15 നു കെഎസ്ആർ ബംഗളൂരുവിൽ നിന്നു തിരിച്ച കെഎസ്ആർ ബംഗളുരു- കൊച്ചുവേളി എക്സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനിൽ നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീൻ- എറണാകുളം മില്ലേനിയം എക്സ്പ്രസ്, 15 നു ചെന്നൈ സെൻട്രലിൽ നിന്നു തിരിച്ച ചെന്നൈ- തിരുവനന്തപുരം മെയിൽ എന്നിവയാണു വൈകിയോടുന്നത്.
പല സ്ഥലങ്ങളിലും റെയിൽ പാളങ്ങളിൽ വെള്ളവും മറ്റുതടസങ്ങളും കാരണം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ റെയിൽവേയും കൃത്യമായ അറിയിപ്പുകൾ നൽകിയിട്ടില്ല. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതു നിർത്തിവച്ചു.
കോട്ടയം വഴിയുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേയ്ക്കും എറണാകുളത്തു നിന്നു ഷൊർണൂർ വഴി പാലക്കാട്ടേയ്ക്കുമുള്ള ട്രെയിനുകൾ ഓടുന്നതു ഇന്നു വൈകുന്നേരം നാലു വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു.
ഷൊർണൂർ-എറണാകുളം പാസഞ്ചർ ഇന്നലെ റദ്ദാക്കി. ബുധനാഴ്ച പുറപ്പെട്ട മൂന്നു ട്രെയിനുകളുടെ ഓട്ടം പുനഃക്രമീകരിച്ചു. ബുധനാഴ്ച ഹൂബ്ലിയിൽ നിന്നു പുറപ്പെട്ട ഹൂബ്ലി- കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംഗ്ഷനിൽ ഓട്ടം നിർത്തും. കാരയ്ക്കലിൽ നിന്നു പുറപ്പെട്ട കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
ഇന്നലെയുള്ള മൂന്നു ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. കൊച്ചുവേളി- ഹൂബ്ലി എക്സ്പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശൂർ വരെ റദ്ദാക്കി. തൃശൂരിൽ നിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനിൽ നിന്നു പുറപ്പെടും. എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
രണ്ടു ട്രെയിനുകൾ വഴി തിരിച്ചുവിടുകയും മൂന്നു ട്രെയിനുകളുടെ ഓട്ടം നിയന്ത്രിക്കുകയും ചെയ്തു. 14 നു മുംബൈ സിഎസ്എംടിയിൽ നിന്നും തിരിച്ച മുംബൈ- കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. 15 നു കെഎസ്ആർ. ബംഗളുരുവിൽ നിന്നു പുറപ്പെട്ട ബംഗളുരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും. 15 നു മംഗലാപുരം ജംഗ്ഷനിൽ നിന്നു പുറപ്പെട്ട മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തിയിടും. 15 നു മംഗലാപുരം ജംഗ്ഷനിൽ നിന്നു പുറപ്പെട്ട മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തിയിടും. 16 നു ഗുരുവായൂരിൽ നിന്നു പുറപ്പെട്ട ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി വഴി തിരിച്ചുവിടും.
അങ്കമാലി- ആലുവ റൂട്ടിൽ ഒരു ട്രാക്കിലൂടെ മാത്രം സർവീസ് നടക്കുന്നതിനാൽ ഇന്നലെ അഞ്ചു തീവണ്ടികൾ വൈകിയോടുകയാണ്. 15 നു മധുരയിൽ നിന്നു തിരിച്ച മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനിൽ നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, 15 നു കെഎസ്ആർ ബംഗളൂരുവിൽ നിന്നു തിരിച്ച കെഎസ്ആർ ബംഗളുരു- കൊച്ചുവേളി എക്സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനിൽ നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീൻ- എറണാകുളം മില്ലേനിയം എക്സ്പ്രസ്, 15 നു ചെന്നൈ സെൻട്രലിൽ നിന്നു തിരിച്ച ചെന്നൈ- തിരുവനന്തപുരം മെയിൽ എന്നിവയാണു വൈകിയോടുന്നത്.
പല സ്ഥലങ്ങളിലും റെയിൽ പാളങ്ങളിൽ വെള്ളവും മറ്റുതടസങ്ങളും കാരണം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ റെയിൽവേയും കൃത്യമായ അറിയിപ്പുകൾ നൽകിയിട്ടില്ല. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതു നിർത്തിവച്ചു.
കോട്ടയം വഴിയുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേയ്ക്കും എറണാകുളത്തു നിന്നു ഷൊർണൂർ വഴി പാലക്കാട്ടേയ്ക്കുമുള്ള ട്രെയിനുകൾ ഓടുന്നതു ഇന്നു വൈകുന്നേരം നാലു വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു.