തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം 206 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കുന്നതിനാൽ ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ദേശീയപാതയുടെ വികസനം അനിശ്ചിതമായി നീളുന്നതിനാൽ ദേശീയപാത 66 ലെ തലശേരി മുതൽ കാസർഗോഡ് വരെയുള്ള ഭാഗം തകർന്ന നിലയിലാണ്. നിലവിൽ സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികളാണ് നടന്നുവരുന്നത്. സംസ്ഥാനത്തെ ദേശീപാതകളും റോഡുകളും പാലങ്ങളും പുനരുദ്ധരിച്ച് ശക്തിപ്പെടുത്തുന്നതിന് 379 കോടി രൂപയാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് 206 കോടി രൂപ അനുവദിച്ചത്.
പുനലൂർ - കോട്ടവാസൽ റോഡ് (45 കോടി രൂപ), മലാപ്പറന്പ് - കുന്നമംഗലം റോഡ് (20 കോടി രൂപ), താണ- ധർമ്മടം റോഡ് (17 കോടി രൂപ), മാങ്കാംകുഴി - ആഞ്ഞിലിമൂട് റോഡ് (12 കോടി രൂപ), മറ്റക്കുഴി - കുണ്ട ന്നൂർ റോഡ് (14 കോടി രൂപ), പുല്ലുപാറ - കല്ലാർ റോഡ് (18.5 കോടി രൂപ), മൂന്നാർ ടൗണ്‍ (2.5 കോടി രൂപ), മൂന്നാർ - ദേവികുളം റോഡ് (15 കോടി രൂപ), കുറ്റിപ്പുറം - പൊന്നാനി റോഡ് (19 കോടി), എരുമേലി - മുണ്ട ക്കയം റോഡ് (20 കോടി രൂപ) എന്നീ ദേശീയപാത റോഡുകളുടെ പുനരുദ്ധാരണത്തിനായി 183 കോടി രൂപ അനുവദിച്ചു.
ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കുന്നതിനാൽ ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ദേശീയപാതയുടെ വികസനം അനിശ്ചിതമായി നീളുന്നതിനാൽ ദേശീയപാത 66 ലെ തലശേരി മുതൽ കാസർഗോഡ് വരെയുള്ള ഭാഗം തകർന്ന നിലയിലാണ്. നിലവിൽ സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികളാണ് നടന്നുവരുന്നത്. സംസ്ഥാനത്തെ ദേശീപാതകളും റോഡുകളും പാലങ്ങളും പുനരുദ്ധരിച്ച് ശക്തിപ്പെടുത്തുന്നതിന് 379 കോടി രൂപയാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് 206 കോടി രൂപ അനുവദിച്ചത്.
പുനലൂർ - കോട്ടവാസൽ റോഡ് (45 കോടി രൂപ), മലാപ്പറന്പ് - കുന്നമംഗലം റോഡ് (20 കോടി രൂപ), താണ- ധർമ്മടം റോഡ് (17 കോടി രൂപ), മാങ്കാംകുഴി - ആഞ്ഞിലിമൂട് റോഡ് (12 കോടി രൂപ), മറ്റക്കുഴി - കുണ്ട ന്നൂർ റോഡ് (14 കോടി രൂപ), പുല്ലുപാറ - കല്ലാർ റോഡ് (18.5 കോടി രൂപ), മൂന്നാർ ടൗണ്‍ (2.5 കോടി രൂപ), മൂന്നാർ - ദേവികുളം റോഡ് (15 കോടി രൂപ), കുറ്റിപ്പുറം - പൊന്നാനി റോഡ് (19 കോടി), എരുമേലി - മുണ്ട ക്കയം റോഡ് (20 കോടി രൂപ) എന്നീ ദേശീയപാത റോഡുകളുടെ പുനരുദ്ധാരണത്തിനായി 183 കോടി രൂപ അനുവദിച്ചു.