കൊച്ചി: അന്തരിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കേരള ഹാർട്ട് കെയർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ. എ.കെ. ഏബ്രഹാമിന് (81) നാടിന്റെ അന്ത്യാഞ്ജലി.
നൂറുകണക്കിന് ആളുകളാണ് കൊച്ചിയിലെ ലായം റോഡിലെ വസതിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയത്. പക്ഷാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഡോ. എ.കെ. ഏബ്രഹാമിന്റെ മരണം ബുധനാഴ്ച പുലർച്ചെയായിരുന്നു.
കുട്ടനാട് തലവടി അടങ്ങാപുരം കുടുംബാംഗമാണ്. ഇന്ത്യൻ സായുധസേനയുടെ മെഡിക്കൽ ഉപദേഷ്ടാവായിരുന്നു. മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സിഎംസി) എന്നിവിടങ്ങളിൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കി. സിഎംസിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം തുടർന്നു പഴങ്ങനാട് സമരിറ്റൻ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ലണ്ടനിലെ ബ്രോംസ്റ്റണ്‍ ആശുപത്രിയിൽ വിസിറ്റിംഗ് ഫെലോയായിരുന്നു. കേരളത്തിലെ ആദ്യ ഓപ്പണ്‍ ഹാർട്ട് സർജറി യൂണിറ്റിനും ആദ്യ കാർഡിയാക് പേസിംഗ് യൂണിറ്റിനും അദ്ദേഹം നേതൃത്വം നൽകി. ഭാര്യ: മായ, മക്കൾ: ആനന്ദ് (ഡെപ്യൂട്ടി മാനേജർ, എവിടി മക്കോർമിക്, സൗത്ത് വാഴക്കുളം ), ഇന്ദു, മരുമകൾ: ദീപ
നൂറുകണക്കിന് ആളുകളാണ് കൊച്ചിയിലെ ലായം റോഡിലെ വസതിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയത്. പക്ഷാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഡോ. എ.കെ. ഏബ്രഹാമിന്റെ മരണം ബുധനാഴ്ച പുലർച്ചെയായിരുന്നു.
കുട്ടനാട് തലവടി അടങ്ങാപുരം കുടുംബാംഗമാണ്. ഇന്ത്യൻ സായുധസേനയുടെ മെഡിക്കൽ ഉപദേഷ്ടാവായിരുന്നു. മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സിഎംസി) എന്നിവിടങ്ങളിൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കി. സിഎംസിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം തുടർന്നു പഴങ്ങനാട് സമരിറ്റൻ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ലണ്ടനിലെ ബ്രോംസ്റ്റണ്‍ ആശുപത്രിയിൽ വിസിറ്റിംഗ് ഫെലോയായിരുന്നു. കേരളത്തിലെ ആദ്യ ഓപ്പണ്‍ ഹാർട്ട് സർജറി യൂണിറ്റിനും ആദ്യ കാർഡിയാക് പേസിംഗ് യൂണിറ്റിനും അദ്ദേഹം നേതൃത്വം നൽകി. ഭാര്യ: മായ, മക്കൾ: ആനന്ദ് (ഡെപ്യൂട്ടി മാനേജർ, എവിടി മക്കോർമിക്, സൗത്ത് വാഴക്കുളം ), ഇന്ദു, മരുമകൾ: ദീപ