കുമളി: ജലനിരപ്പ് 138.5 അടിയായി ഉയർന്നതോടെ ഏത് നിമിഷവും മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമെന്നു ജില്ലാ കളക്ടർ കെ.ജീവൻ ബാബു അറിയിച്ചു. 5000 പേരെയാണ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നത്. ഇതിന് റവന്യു,പോലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന എന്നിവയെ ചുമതലപ്പെടുത്തി.
മുല്ലപ്പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രത്തിലേക്കു മാറിത്താമസിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.വനത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടിയതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. വൈകുന്നേരം ആറു മുതൽ സെക്കൻ ഡിൽ11,500 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സർവകാല റിക്കാർഡാണ്. 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്. തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം ഒഴുക്കാനുള്ള സാധ്യത കുറവാണ്.
മുല്ലപ്പെരിയാർ തുറന്നാൽ
* ഡാം തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി ഡാമിലേക്ക്
* ഡാമിലെ ജലനിരപ്പ് 138.5 അടി (ഇന്നലെ രാത്രി 10ന്)
* ഡാമിലേക്കു വരുന്നത് സെക്കൻഡിൽ 11,500 ഘനയടി. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2200 ഘനയടി.
* ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.64 (ഇന്നലെ രാത്രി 10ന്). പരമാവധി 2403 അടി.
* ചെറുതോണി ഡാമിലെ അഞ്ചു ഷട്ടറും തുറന്നു വച്ചിരിക്കുന്നു. സെക്കൻഡിൽ ആറുലക്ഷം ലിറ്റർ വെള്ളം പെരിയാറ്റിലേക്ക്.
* ഇതു ലോവർ പെരിയാർ വഴി നേര്യമംഗലത്തെത്തുന്പോൾ അവിടത്തെ പവർഹൗസുകളിൽനിന്നുള്ള വെള്ളം ചേരുന്നു.
* ഭൂതത്താൻ കെട്ടിനോടടുക്കുന്പോൾ ഇടമലയാറിൽ നിന്നു തുറന്നു വിട്ടിട്ടുള്ള വെള്ളവും പൂയംകുട്ടിയാറ്റിലെ വെള്ളവും പെരിയാറ്റിൽ ചേരും. ഇത് ആലുവയിലെത്തും.
മുല്ലപ്പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രത്തിലേക്കു മാറിത്താമസിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.വനത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടിയതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. വൈകുന്നേരം ആറു മുതൽ സെക്കൻ ഡിൽ11,500 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സർവകാല റിക്കാർഡാണ്. 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്. തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം ഒഴുക്കാനുള്ള സാധ്യത കുറവാണ്.
മുല്ലപ്പെരിയാർ തുറന്നാൽ
* ഡാം തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി ഡാമിലേക്ക്
* ഡാമിലെ ജലനിരപ്പ് 138.5 അടി (ഇന്നലെ രാത്രി 10ന്)
* ഡാമിലേക്കു വരുന്നത് സെക്കൻഡിൽ 11,500 ഘനയടി. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2200 ഘനയടി.
* ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.64 (ഇന്നലെ രാത്രി 10ന്). പരമാവധി 2403 അടി.
* ചെറുതോണി ഡാമിലെ അഞ്ചു ഷട്ടറും തുറന്നു വച്ചിരിക്കുന്നു. സെക്കൻഡിൽ ആറുലക്ഷം ലിറ്റർ വെള്ളം പെരിയാറ്റിലേക്ക്.
* ഇതു ലോവർ പെരിയാർ വഴി നേര്യമംഗലത്തെത്തുന്പോൾ അവിടത്തെ പവർഹൗസുകളിൽനിന്നുള്ള വെള്ളം ചേരുന്നു.
* ഭൂതത്താൻ കെട്ടിനോടടുക്കുന്പോൾ ഇടമലയാറിൽ നിന്നു തുറന്നു വിട്ടിട്ടുള്ള വെള്ളവും പൂയംകുട്ടിയാറ്റിലെ വെള്ളവും പെരിയാറ്റിൽ ചേരും. ഇത് ആലുവയിലെത്തും.