കട്ടപ്പന/ കുമളി/ ചെറുതോണി: മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള ജലസംഭരണികൾ നിറയുന്നതോടെ ഇടുക്കിയിലേയും പെരിയാറിലേയും ജലനിരപ്പ് ഉയരുകയാണ്. ചെറുതോണി അണക്കെട്ടിന്റെ തിങ്കളാഴ്ച താഴ്ത്തിയ ഷട്ടറുകൾ ഇന്നലെ വൈകുന്നേരം 6.13നു വീണ്ടും ഉയർത്തി. സെക്കൻഡിൽ ആറു ലക്ഷം ലിറ്റർ ജലമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുക്കുന്നത്.
സുപ്രീംകോടതി ഉത്തരവോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ വെള്ളം മാത്രമാണു സംഭരിച്ചു നിർത്താനാവുക. 136 അടിക്കുമേൽ ഉയരുന്ന വെള്ളം പെരിയാറിലൂടെ ഒഴുക്കും. ജലനിരപ്പ് 142 അടുക്കുന്ന സാഹചര്യ മുണ്ടായാൽ തമിഴ്നാട് എപ്പോൾ വേണെങ്കിലും ഷട്ടർ തുറക്കും. മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഇടുക്കിയിലെത്തിയാൽ ഇടുക്കിയിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും.
ഇടമലയാർ ഡാമും തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. ഇടുക്കിയിലെ ഷട്ടറുകൾ തുറന്നപ്പോൾ ഇടമലയാറിലെ ഷട്ടറുകൾ താഴ്ത്തിയിരുന്നു. നിലവിൽ ഇടുക്കിയിലെ ഷട്ടറുകൾ അഞ്ചും വീണ്ടും തുറന്നെങ്കിലും ഇടമലായാറിൽനിന്നുള്ള വെള്ളമൊഴുക്ക് തടഞ്ഞിട്ടില്ല.
കെ.എസ്. ഫ്രാൻസിസ്, പ്രസാദ് സ്രാന്പിക്കൽ, ബിജു കലയത്തിനാൽ
സുപ്രീംകോടതി ഉത്തരവോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ വെള്ളം മാത്രമാണു സംഭരിച്ചു നിർത്താനാവുക. 136 അടിക്കുമേൽ ഉയരുന്ന വെള്ളം പെരിയാറിലൂടെ ഒഴുക്കും. ജലനിരപ്പ് 142 അടുക്കുന്ന സാഹചര്യ മുണ്ടായാൽ തമിഴ്നാട് എപ്പോൾ വേണെങ്കിലും ഷട്ടർ തുറക്കും. മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഇടുക്കിയിലെത്തിയാൽ ഇടുക്കിയിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും.
ഇടമലയാർ ഡാമും തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. ഇടുക്കിയിലെ ഷട്ടറുകൾ തുറന്നപ്പോൾ ഇടമലയാറിലെ ഷട്ടറുകൾ താഴ്ത്തിയിരുന്നു. നിലവിൽ ഇടുക്കിയിലെ ഷട്ടറുകൾ അഞ്ചും വീണ്ടും തുറന്നെങ്കിലും ഇടമലായാറിൽനിന്നുള്ള വെള്ളമൊഴുക്ക് തടഞ്ഞിട്ടില്ല.
കെ.എസ്. ഫ്രാൻസിസ്, പ്രസാദ് സ്രാന്പിക്കൽ, ബിജു കലയത്തിനാൽ