പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തിപ്രാപിച്ചതിനാൽ പന്പ, കക്കി സംഭരണികളുടെ ഷട്ടറുകൾ അടയ്ക്കില്ലെന്നു കെഎസ്ഇബിയും ഡാം സുരക്ഷാ വിഭാഗവും വ്യക്തമാക്കി.
പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം 30 സെന്റി മീറ്റർ വീതവും രണ്ടെണ്ണം 45 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. പമ്പാ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. നിലവില്‍ 985.75 മീറ്ററാണ് പമ്പ ഡാമിലെ ജിലനിരപ്പ്. കക്കി - ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണം 45 സെന്റി മീറ്റർ വീതം തുറന്നിരിക്കുകയാണ്. ആനത്തോട് ഡാമിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. ഇന്നലെ 980.95 മീറ്ററായിരുന്നു ജലനിരപ്പ്.
ഇന്നലെ രാവിലെവരെ പന്പയിൽ 72 മില്ലിമീറ്ററും കക്കിയിൽ 63 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ മഴ അതിശക്തമായിരുന്നു. ഇതോടെ നീരൊഴുക്കിന്റെ തോതു കൂടി.ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾതുറക്കാമെന്ന നിർദേശമാണ് ഡാം സുരക്ഷ അഥോറിറ്റി നൽകിയിരിക്കുന്നത്.
പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം 30 സെന്റി മീറ്റർ വീതവും രണ്ടെണ്ണം 45 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. പമ്പാ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. നിലവില്‍ 985.75 മീറ്ററാണ് പമ്പ ഡാമിലെ ജിലനിരപ്പ്. കക്കി - ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണം 45 സെന്റി മീറ്റർ വീതം തുറന്നിരിക്കുകയാണ്. ആനത്തോട് ഡാമിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. ഇന്നലെ 980.95 മീറ്ററായിരുന്നു ജലനിരപ്പ്.
ഇന്നലെ രാവിലെവരെ പന്പയിൽ 72 മില്ലിമീറ്ററും കക്കിയിൽ 63 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ മഴ അതിശക്തമായിരുന്നു. ഇതോടെ നീരൊഴുക്കിന്റെ തോതു കൂടി.ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾതുറക്കാമെന്ന നിർദേശമാണ് ഡാം സുരക്ഷ അഥോറിറ്റി നൽകിയിരിക്കുന്നത്.