തിരുവനന്തപുരം: ഒരു മാസത്തിലേറെ നാഥനില്ലാതിരുന്ന പഞ്ചായത്ത് വകുപ്പിൽ ഡയറക്ടറെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എച്ച്. ദിനേശനാണു പുതിയ പഞ്ചായത്ത് ഡയറക്ടർ. നിലവിൽ തുറമുഖ ഡയറക്ടറായിരുന്നു. പഞ്ചായത്ത് വകുപ്പിന് ഒരുമാസമായി ഡയറക്ടറില്ലാത്ത കാര്യം കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നത്.
ഏതാനും ആഴ്ചകളായി കളക്ടറില്ലാതിരുന്ന കാസർഗോഡ് ജില്ലയിൽ ഡോ.ഡി. സജിത് ബാബുവിനെ കളക്ടറായി നിയമിച്ചു. സഹകരണ സംഘം രജിസ്ട്രാറായിരുന്നു സജിത് ബാബു.
കാസർഗോഡ് കളക്ടറായിരുന്ന കെ. ജീവൻബാബുവിനെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നു. 2017 ബാച്ചിലെ കണ്ഫേഡ് ഐഎഎസ് ഉദ്യോഗസ്ഥർ പരിശീലനം കഴിഞ്ഞു മടങ്ങിയെത്തിയതോടെയാണു ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിന് വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. എഡ്യുക്കേഷൻ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല തുടർന്നും മോഹൻകുമാർ വഹിക്കും. സാംസ്കാരിക സെക്രട്ടറി റാണി ജോർജിന് പാർലമെന്ററികാര്യ സെക്രട്ടറിയുടെയും ഇന്റർനാഷണൽ മ്യൂസിക് അക്കാഡമി സ്പെഷൽ ഓഫീസറുടെയും അധിക ചുമതല നൽകി.
രജിസ്ട്രേഷൻ ഐജി കെ.എൻ. സതീഷിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെയും കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെയും പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറിയുടെയും അധിക ചുമതല നൽകും. കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ പാട്ടീൽ അജിത് ഭഗവത് റാവുവിനെ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ഡയറക്ടറായി മാറ്റി നിയമിച്ചു.
കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.ലോട്ടറി ഡയറക്ടർ എസ്. ഷാനവാസിനെ സഹകരണ സംഘം രജിസ്ട്രാറായി മാറ്റി നിയമിക്കും. ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് എം. അഞ്ജന ലോട്ടറി ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു. തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. കെ. അന്പാടിയെ അവിടെത്തന്നെ നിലനിർത്തിക്കൊണ്ട് അന്യത്രസേവന വ്യവസ്ഥയിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ മുഴുവൻ സമയ ഡയറക്ടറായി ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.
റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഷേക്ക് പരീതിനെ പുനർനിയമന വ്യവസ്ഥ പ്രകാരം കേരള സംസ്ഥാന തീരദേശവികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി നിയമിക്കും
ഏതാനും ആഴ്ചകളായി കളക്ടറില്ലാതിരുന്ന കാസർഗോഡ് ജില്ലയിൽ ഡോ.ഡി. സജിത് ബാബുവിനെ കളക്ടറായി നിയമിച്ചു. സഹകരണ സംഘം രജിസ്ട്രാറായിരുന്നു സജിത് ബാബു.
കാസർഗോഡ് കളക്ടറായിരുന്ന കെ. ജീവൻബാബുവിനെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നു. 2017 ബാച്ചിലെ കണ്ഫേഡ് ഐഎഎസ് ഉദ്യോഗസ്ഥർ പരിശീലനം കഴിഞ്ഞു മടങ്ങിയെത്തിയതോടെയാണു ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിന് വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. എഡ്യുക്കേഷൻ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല തുടർന്നും മോഹൻകുമാർ വഹിക്കും. സാംസ്കാരിക സെക്രട്ടറി റാണി ജോർജിന് പാർലമെന്ററികാര്യ സെക്രട്ടറിയുടെയും ഇന്റർനാഷണൽ മ്യൂസിക് അക്കാഡമി സ്പെഷൽ ഓഫീസറുടെയും അധിക ചുമതല നൽകി.
രജിസ്ട്രേഷൻ ഐജി കെ.എൻ. സതീഷിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെയും കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെയും പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറിയുടെയും അധിക ചുമതല നൽകും. കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ പാട്ടീൽ അജിത് ഭഗവത് റാവുവിനെ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ഡയറക്ടറായി മാറ്റി നിയമിച്ചു.
കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.ലോട്ടറി ഡയറക്ടർ എസ്. ഷാനവാസിനെ സഹകരണ സംഘം രജിസ്ട്രാറായി മാറ്റി നിയമിക്കും. ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് എം. അഞ്ജന ലോട്ടറി ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു. തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. കെ. അന്പാടിയെ അവിടെത്തന്നെ നിലനിർത്തിക്കൊണ്ട് അന്യത്രസേവന വ്യവസ്ഥയിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ മുഴുവൻ സമയ ഡയറക്ടറായി ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.
റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഷേക്ക് പരീതിനെ പുനർനിയമന വ്യവസ്ഥ പ്രകാരം കേരള സംസ്ഥാന തീരദേശവികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി നിയമിക്കും