തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് 1,70,567 കർഷകരുടെ കൃഷി നശിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ ഏറ്റവുമധികം നാശമുണ്ടായിരിക്കുന്നത് വാഴ കൃഷിക്കാണ്. 68.1 കോടി രൂപയുടെ നാശമാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്.
വെള്ളപ്പൊക്കംമൂലം കൃഷിനാശമുണ്ടായ ജില്ലകളിലെ കാർഷിക കടങ്ങൾക്ക് മോറട്ടോറിയം ഏർപ്പെടുത്തും. ബാങ്കുകൾ ഈ അത്യാഹിതത്തിന്റെ രൂക്ഷത കണക്കിലെടുത്തു ജപ്തി നടപടികൾ നിർത്തിവയ്ക്കണം.
സൗജന്യമായി വിത്തു ലഭ്യമാകും. ഇൻഷ്വറൻസ് ക്ലയിം ഉളളവരുടെ നഷ്ടം തിട്ടപ്പെടുത്തി സർവ്വീസ് ചാർജ് ഈടാക്കാതെ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
വെള്ളപ്പൊക്കംമൂലം കൃഷിനാശമുണ്ടായ ജില്ലകളിലെ കാർഷിക കടങ്ങൾക്ക് മോറട്ടോറിയം ഏർപ്പെടുത്തും. ബാങ്കുകൾ ഈ അത്യാഹിതത്തിന്റെ രൂക്ഷത കണക്കിലെടുത്തു ജപ്തി നടപടികൾ നിർത്തിവയ്ക്കണം.
സൗജന്യമായി വിത്തു ലഭ്യമാകും. ഇൻഷ്വറൻസ് ക്ലയിം ഉളളവരുടെ നഷ്ടം തിട്ടപ്പെടുത്തി സർവ്വീസ് ചാർജ് ഈടാക്കാതെ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.