തിരുവനന്തപുരം: കാസർഗോഡ്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ അഞ്ചു നദികളിൽ ജലസംഭരണത്തിന് ഗോവൻ മാതൃകയിൽ ബന്ധാരകൾ നിർമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസർഗോഡ്), പനമരം നദീതടം (വയനാട്), അച്ചൻകോവിൽ (പത്തനംതിട്ട) എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ബന്ധാരകൾ നിർമിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ്.
നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളിൽ മാത്രമായി ജലം തടഞ്ഞു നിർത്തുന്ന സംഭരണികളാണ് ബന്ധാരകൾ. ഒരേ നദിയിൽ തന്നെ പലയിടത്തായി ബന്ധാരകൾ നിർമിക്കാനാകും.
മഴക്കാലത്ത് എല്ലാ ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാൽ ഷട്ടറുകൾ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകൾ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് പ്രവർത്തന രീതി. ഗോവയിൽ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസർഗോഡ്), പനമരം നദീതടം (വയനാട്), അച്ചൻകോവിൽ (പത്തനംതിട്ട) എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ബന്ധാരകൾ നിർമിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ്.
നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളിൽ മാത്രമായി ജലം തടഞ്ഞു നിർത്തുന്ന സംഭരണികളാണ് ബന്ധാരകൾ. ഒരേ നദിയിൽ തന്നെ പലയിടത്തായി ബന്ധാരകൾ നിർമിക്കാനാകും.
മഴക്കാലത്ത് എല്ലാ ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാൽ ഷട്ടറുകൾ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകൾ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് പ്രവർത്തന രീതി. ഗോവയിൽ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.