കൊച്ചി: ഭിന്നശേഷിക്കാരുടെ അവകാശ നിയമമനുസരിച്ച് ഉചിതമായ അഥോറിറ്റിക്ക് രൂപം നൽകണമെന്ന ബാലാവകാശ കമ്മീഷന്റെ നിർദേശം പാലിച്ചില്ലെന്ന ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. 2018 ഓഗസ്റ്റ് എട്ടിലെ ബാലാവകാശ കമ്മീഷന്റെ നിർദേശം പാലിക്കാത്തതിനെതിരെ കടവന്ത്ര വിദ്യാനഗർ സ്വദേശിനി സീന ലാൽ ഉൾപ്പെടെ മൂന്നു പേർ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും അഥോറിറ്റി നിലവിലില്ല. കുട്ടികളിലെ ഓട്ടിസം ഉൾപ്പെടെയുള്ള മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്ന സെന്ററുകൾക്ക് ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരമുള്ള മാർഗ നിർദേശം ഇതുവരെ നൽകിയിട്ടില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. പല ഓട്ടിസം സെന്ററുകളിലും യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പരിചരിക്കുന്നത്. ഇത്തരം സെന്ററുകളെ നിയന്ത്രിക്കാൻ അഥോറിറ്റിക്ക് രൂപം നൽകാത്തത് ആശങ്ക ഉണ്ടാക്കുന്നെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജി സെപ്റ്റംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും അഥോറിറ്റി നിലവിലില്ല. കുട്ടികളിലെ ഓട്ടിസം ഉൾപ്പെടെയുള്ള മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്ന സെന്ററുകൾക്ക് ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരമുള്ള മാർഗ നിർദേശം ഇതുവരെ നൽകിയിട്ടില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. പല ഓട്ടിസം സെന്ററുകളിലും യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പരിചരിക്കുന്നത്. ഇത്തരം സെന്ററുകളെ നിയന്ത്രിക്കാൻ അഥോറിറ്റിക്ക് രൂപം നൽകാത്തത് ആശങ്ക ഉണ്ടാക്കുന്നെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജി സെപ്റ്റംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.