തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു പാർട്ടിതീരുമാനം യോഗത്തിൽ അവതരിപ്പിച്ചത്. സിപിഐക്കു കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു. രണ്ടു തീരുമാനങ്ങളും എതിർപ്പില്ലാതെയാണ് അംഗീകരിച്ചത്.
സിപിഐ മന്ത്രിസ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർക്കു ചീഫ്വിപ്പ് സ്ഥാനം നൽകാനുള്ള തീരുമാനം യോഗം ഐകകണ്ഠ്യേനയാണ് അംഗീകരിച്ചതെന്നും കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു. ഇന്നു രാവിലെ 10നു രാജ്ഭവനിലാണ് ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ. ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുക്കും. കേരളത്തിലുണ്ടായ രൂക്ഷമായ കാലവർഷ കെടുതിയും സർക്കാർ കൈക്കൊണ്ട നടപടികളും ഇടതുമുന്നണി യോഗം ചർച്ച ചെയ്തു.
സിപിഐ മന്ത്രിസ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർക്കു ചീഫ്വിപ്പ് സ്ഥാനം നൽകാനുള്ള തീരുമാനം യോഗം ഐകകണ്ഠ്യേനയാണ് അംഗീകരിച്ചതെന്നും കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു. ഇന്നു രാവിലെ 10നു രാജ്ഭവനിലാണ് ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ. ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുക്കും. കേരളത്തിലുണ്ടായ രൂക്ഷമായ കാലവർഷ കെടുതിയും സർക്കാർ കൈക്കൊണ്ട നടപടികളും ഇടതുമുന്നണി യോഗം ചർച്ച ചെയ്തു.