തിരുവനന്തപുരം: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടാനുള്ള പുനരധിവാസ പ്രവർത്തനങ്ങൾ തയാറാക്കാൻ സമഗ്രമായ മാസ്റ്റർ പ്ലാനും നടപ്പാക്കാൻ ടാസ്ക് ഫോഴ്സും രൂപീകരിക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തു നല്കി. ജനങ്ങളുടെ ഉൗർജസ്വലമായ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ സമഗ്രമായ പദ്ധതിയിലൂടെ മാത്രമേ അതീവ ഗുരുതരമായ സാഹചര്യത്തെ മറികടക്കാനാവൂ എന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ടു വലിയ നാശനഷ്ടങ്ങൾ ഉണ്ടായ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പുനരധിവാസ പ്രവർത്തനത്തിനുള്ള രൂപരേഖ ഉമ്മൻ ചാണ്ടി സമർപ്പിച്ചു.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും റവന്യു വകുപ്പ് നേരിട്ടു നടത്തുന്നതിനുള്ള അടിയന്തര നിർദേശം ഉണ്ടാകണം. ഇടുക്കി-മലപ്പുറം ജില്ലകളിലെ ക്യാമ്പുകൾ സേവന-രാഷ്ട്രീയ-സാമുദായിക സംഘടനകൾ നൽകുന്ന സംഭാവനകൾ കൊണ്ടാണ് നടക്കുന്നത്. ധാരാളം സംഭാവനകൾ കിട്ടുന്നതു കൊണ്ട് ക്യാന്പുകളിൽ ഇതുവരെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെങ്കിലും ദിവസങ്ങൾ നീണ്ടുപോകുന്പോൾ വിഷമതകൾ ഉണ്ടാകും.
മിക്ക ദുരിതാശ്വാസ ക്യാന്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. വീട് നഷ്ടപ്പെട്ടവരും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തുള്ളവരുമാണ് ക്യാന്പുകളിലെ ഭൂരിപക്ഷം പേരും. ഇവരെ പെട്ടെന്നു വീടുകളിലേയ്ക്കു അയയ്ക്കാൻ നിർവാഹമില്ല. സ്കൂളുകൾ അനിശ്ചിതകാലത്തേക്കു പ്രവർത്തിപ്പിക്കാതെയിരിക്കുവാനും സാധ്യമല്ല. ഈ സ്ഥിതിവിശേഷത്തിനു പരിഹാ രം കാണണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പേടിച്ചു കഴിയുന്ന ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് സ്ഥിരമായി മാറ്റിപ്പാർപ്പിക്കണം.
കേന്ദ്രഗവണ്മെന്റിന്റെ ധനസഹായത്തൊടെ സ്ഥിരമായ ഷെൽട്ടറുകൾ നിർമിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ടു വലിയ നാശനഷ്ടങ്ങൾ ഉണ്ടായ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പുനരധിവാസ പ്രവർത്തനത്തിനുള്ള രൂപരേഖ ഉമ്മൻ ചാണ്ടി സമർപ്പിച്ചു.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും റവന്യു വകുപ്പ് നേരിട്ടു നടത്തുന്നതിനുള്ള അടിയന്തര നിർദേശം ഉണ്ടാകണം. ഇടുക്കി-മലപ്പുറം ജില്ലകളിലെ ക്യാമ്പുകൾ സേവന-രാഷ്ട്രീയ-സാമുദായിക സംഘടനകൾ നൽകുന്ന സംഭാവനകൾ കൊണ്ടാണ് നടക്കുന്നത്. ധാരാളം സംഭാവനകൾ കിട്ടുന്നതു കൊണ്ട് ക്യാന്പുകളിൽ ഇതുവരെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെങ്കിലും ദിവസങ്ങൾ നീണ്ടുപോകുന്പോൾ വിഷമതകൾ ഉണ്ടാകും.
മിക്ക ദുരിതാശ്വാസ ക്യാന്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. വീട് നഷ്ടപ്പെട്ടവരും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തുള്ളവരുമാണ് ക്യാന്പുകളിലെ ഭൂരിപക്ഷം പേരും. ഇവരെ പെട്ടെന്നു വീടുകളിലേയ്ക്കു അയയ്ക്കാൻ നിർവാഹമില്ല. സ്കൂളുകൾ അനിശ്ചിതകാലത്തേക്കു പ്രവർത്തിപ്പിക്കാതെയിരിക്കുവാനും സാധ്യമല്ല. ഈ സ്ഥിതിവിശേഷത്തിനു പരിഹാ രം കാണണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പേടിച്ചു കഴിയുന്ന ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് സ്ഥിരമായി മാറ്റിപ്പാർപ്പിക്കണം.
കേന്ദ്രഗവണ്മെന്റിന്റെ ധനസഹായത്തൊടെ സ്ഥിരമായ ഷെൽട്ടറുകൾ നിർമിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.