അതിരപ്പിള്ളി: കരകവിഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ മുറിച്ചുകടക്കാനാകാതെ പുഴയുടെ നടുക്കുള്ള പാറപ്പുറത്തു കുടുങ്ങിയ കാട്ടാനയെ കരകയറ്റി. പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകളടച്ച് പുഴയിലെ ജലനിരപ്പ് താഴ്ത്തിയാണ് പാറപ്പുറത്തു കുടുങ്ങിയ മോഴയാനയെ രക്ഷപ്പെടുത്തിയത്.
അതിരപ്പിള്ളിക്കടുത്ത് ചാർപ്പ വെള്ളച്ചാട്ടത്തിനും വാഴച്ചാലിനും ഇടയിൽ ഇന്നലെ രാവിലെയാണ് സംഭവം. വാഴച്ചാൽ ഭാഗത്തേക്കു പോയ നാട്ടുകാരാണ് ആന പുഴയിൽ നില്ക്കുന്നതു കണ്ടത്. ആന പുഴയുടെ മറുകരയിലേക്കു പോകാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടർന്നു വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കരയിൽ ആളുകളെ കണ്ടപ്പോഴും ആന പുഴ കടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പുഴയിൽ നല്ല ഒഴുക്കുള്ളതിനാലാണ് ആനയ്ക്കു കരയ്ക്കു കയറാൻ സാധിക്കാഞ്ഞത്. തുടർന്ന് പുഴയിലെ ജലനിരപ്പ് താഴ്ത്തി ആനയെ കരയ്ക്കു കയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പ്് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി, അല്പസമയം ഡാമിന്റെ ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചു. പത്തേകാലോടെ ഡാമിന്റെ മൂന്നു ഷട്ടറുകൾ അടച്ചു. പതിനൊന്നുമണിയോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞുതുടങ്ങി. ആ സമയത്ത് ആന പതുക്കെ പുഴ കടന്ന് കരകയറി.
അതിരപ്പിള്ളിക്കടുത്ത് ചാർപ്പ വെള്ളച്ചാട്ടത്തിനും വാഴച്ചാലിനും ഇടയിൽ ഇന്നലെ രാവിലെയാണ് സംഭവം. വാഴച്ചാൽ ഭാഗത്തേക്കു പോയ നാട്ടുകാരാണ് ആന പുഴയിൽ നില്ക്കുന്നതു കണ്ടത്. ആന പുഴയുടെ മറുകരയിലേക്കു പോകാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടർന്നു വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കരയിൽ ആളുകളെ കണ്ടപ്പോഴും ആന പുഴ കടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പുഴയിൽ നല്ല ഒഴുക്കുള്ളതിനാലാണ് ആനയ്ക്കു കരയ്ക്കു കയറാൻ സാധിക്കാഞ്ഞത്. തുടർന്ന് പുഴയിലെ ജലനിരപ്പ് താഴ്ത്തി ആനയെ കരയ്ക്കു കയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പ്് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി, അല്പസമയം ഡാമിന്റെ ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചു. പത്തേകാലോടെ ഡാമിന്റെ മൂന്നു ഷട്ടറുകൾ അടച്ചു. പതിനൊന്നുമണിയോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞുതുടങ്ങി. ആ സമയത്ത് ആന പതുക്കെ പുഴ കടന്ന് കരകയറി.