കൊച്ചി: മുനന്പം തീരത്തു കപ്പലിടിച്ചു മത്സ്യബന്ധന ബോട്ട് തകർന്ന് അഞ്ചു മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഏഴു പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.
ദുരന്തത്തിൽ മരിച്ച സഹായരാജിന്റെ ഭാര്യ വയലെറ്റ് മേരി നൽകിയ ഹർജി പരിഗണിക്കവേയാണു നടപടി. മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ നിർദേശിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഏഴിന് പുലർച്ചെ 3.30നായിരുന്നു അപകടം. ബോട്ടിടിച്ചു തകർത്ത കപ്പൽ ഉടൻ കണ്ടെത്താൻ അധികൃതർ നടപടി എടുത്തില്ലെന്നും എംവി ദേശ് ശക്തിയെന്ന കപ്പലാണ് അപകടത്തിന് കാരണമായതെന്നും ഹർജിയിൽ പറയുന്നു. അധികൃതർ കപ്പലുടമകളുടെ താത്പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. അപകടത്തേത്തുടർന്നു നടത്തിയ തെരച്ചിലിൽ അൽ മ രഹാൻ എന്ന് അറബിയിലെഴുതിയ ഒരു ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അപകടത്തിനു പിന്നിൽ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുണ്ടോയെന്നു പരിശോധിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു.
ദുരന്തത്തിൽ മരിച്ച സഹായരാജിന്റെ ഭാര്യ വയലെറ്റ് മേരി നൽകിയ ഹർജി പരിഗണിക്കവേയാണു നടപടി. മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ നിർദേശിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഏഴിന് പുലർച്ചെ 3.30നായിരുന്നു അപകടം. ബോട്ടിടിച്ചു തകർത്ത കപ്പൽ ഉടൻ കണ്ടെത്താൻ അധികൃതർ നടപടി എടുത്തില്ലെന്നും എംവി ദേശ് ശക്തിയെന്ന കപ്പലാണ് അപകടത്തിന് കാരണമായതെന്നും ഹർജിയിൽ പറയുന്നു. അധികൃതർ കപ്പലുടമകളുടെ താത്പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. അപകടത്തേത്തുടർന്നു നടത്തിയ തെരച്ചിലിൽ അൽ മ രഹാൻ എന്ന് അറബിയിലെഴുതിയ ഒരു ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അപകടത്തിനു പിന്നിൽ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുണ്ടോയെന്നു പരിശോധിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു.