കൊച്ചി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുൻ എസ്പിമാരടക്കമുള്ള മൂന്നു പ്രതികൾക്കു വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്തു ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ജൂലൈ 25 ലെ വിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്.
നാലാം പ്രതി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. അജിത് കുമാർ, അഞ്ചാം പ്രതിയായ മുൻ എസ്പി വെള്ളറട കെപി ഭവനിൽ ഇ.കെ. സാബു, ആറാം പ്രതി മുൻ എസ്പിയും വട്ടിയൂർക്കാവ് സ്വദേശിയുമായ ടി.കെ. ഹരിദാസ് എന്നിവരുടെ ശിക്ഷ സ്റ്റേ ചെയ്താണ് ജാമ്യം നൽകിയത്.
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ 13 വർഷം മുന്പ് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊന്നകേസിൽ ഇവർക്ക് പുറമേ രണ്ടു പോലീസുകാർക്ക് വധശിക്ഷയും കോടതി വിധിച്ചിരുന്നു.
നാലാം പ്രതി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. അജിത് കുമാർ, അഞ്ചാം പ്രതിയായ മുൻ എസ്പി വെള്ളറട കെപി ഭവനിൽ ഇ.കെ. സാബു, ആറാം പ്രതി മുൻ എസ്പിയും വട്ടിയൂർക്കാവ് സ്വദേശിയുമായ ടി.കെ. ഹരിദാസ് എന്നിവരുടെ ശിക്ഷ സ്റ്റേ ചെയ്താണ് ജാമ്യം നൽകിയത്.
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ 13 വർഷം മുന്പ് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊന്നകേസിൽ ഇവർക്ക് പുറമേ രണ്ടു പോലീസുകാർക്ക് വധശിക്ഷയും കോടതി വിധിച്ചിരുന്നു.