തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്സ് വൈദികരിൽ രണ്ടുപേർകൂടി കീഴടങ്ങി. ഒന്നാം പ്രതി ഫാ.ഏബ്രഹാം വർഗീസ് (സോണി) തിരുവല്ല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് കൊല്ലത്ത് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെയുമാണു കീഴടങ്ങിയത്.അറസ്റ്റ് ഒഴിവാക്കുന്നതിനായി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി 13നു മുമ്പ് കീഴടങ്ങാൻ നിർദേശിച്ചിരുന്നു.
ഫാ.ഏബ്രഹാം വർഗീസിനെ കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും മറ്റുമായി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ഫാ.ജെയ്സ് കെ.ജോർജിൽനിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചു. ഇന്നു തിരുവല്ല കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ ഉൾപ്പെട്ട നാലു വൈദികരും പിടിയിലായി. നേരത്തെ റിമാൻഡിലായ രണ്ടു പേരും ഇപ്പോൾ ജാമ്യത്തിലാണ്.
ഫാ.ഏബ്രഹാം വർഗീസിനെ കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും മറ്റുമായി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ഫാ.ജെയ്സ് കെ.ജോർജിൽനിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചു. ഇന്നു തിരുവല്ല കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ ഉൾപ്പെട്ട നാലു വൈദികരും പിടിയിലായി. നേരത്തെ റിമാൻഡിലായ രണ്ടു പേരും ഇപ്പോൾ ജാമ്യത്തിലാണ്.