കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ബ്രിട്ടീഷ് കൗണ്‍സിൽ പാർട്ണർഷിപ്പിൽ ഐഇഎൽടിഎസ് ടെസ്റ്റ് സെന്റർ തുടങ്ങാനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്, ബ്രിട്ടീഷ് കൗണ്‍സിൽ പ്രതിനിധികളും അമൽജ്യോതി മാനേജ്മെന്റും ഒപ്പുവച്ചു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു കോളജിൽ ബ്രിട്ടീഷ് കൗണ്‍സിൽ ടെസ്റ്റ് സെന്റർ. ബ്രിട്ടീഷ് കൗണ്‍സിൽ എക്സാമിനേഷൻസ് ആൻഡ് ഇംഗ്ലീഷ് സർവീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മൈക്കിൾ കിംഗ്, അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട് എന്നിവരാണ് കാഞ്ഞിരപ്പള്ളി ബിഷപ്പും കോളജിന്റെ രക്ഷാധികാരിയുമായ മാർ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. തുടർന്ന് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടെസ്റ്റ് സെന്ററിന്റെ ഉദ്ഘാടനം മൈക്കിൾ കിംഗ് നിർവഹിച്ചു.
കാഞ്ഞിരപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലെയും യുവജനങ്ങൾക്ക് അന്തർദേശീയതലത്തിലുള്ള അവസരങ്ങൾ ലഭ്യമാക്കാൻ ഐഇഎൽടിഎസിന്റെ സാമീപ്യം പ്രയോജനകരമാവുമെന്ന് മൈക്കിൾ കിംഗ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അയൽറ്റ്സ് ടെസ്റ്റ് എഴുതുന്നതിൽ കേരളീയർ കൂടുതൽ താത്പര്യം കാട്ടുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അന്തർദേശീയ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും പുറമേ വിദേശത്തു സ്ഥിരതാമസത്തിന് ഉതകുന്ന വാതായനമെന്ന നിലയിൽ അയൽറ്റ്സ്, ബെക് തുടങ്ങിയ ബ്രിട്ടീഷ് കൗണ്‍സിൽ പരീക്ഷകൾക്കുള്ള പ്രസക്തി മാർ മാത്യു അറയ്ക്കൽ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് കൗണ്‍സിൽ പരീക്ഷാവിഭാഗം സൗത്ത് ഇന്ത്യാ മേധാവി വിജയലക്ഷ്മി ത്യാഗരാജൻ, എക്സാംസ് സീനിയർ മാനേജർ കാർത്തിക് രാജശേഖരൻ, അമൽജ്യോതി മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ.സെഡ് വി. ളാകപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
1934ൽ രാജകീയ വിജ്ഞാപനത്തോടെ ചാരിറ്റി പ്രസ്ഥാനമായി ആരംഭിച്ച ബ്രിട്ടീഷ് കൗണ്‍സിൽ ഇന്നു നൂറിലേറെ രാജ്യങ്ങളിൽ വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. പ്രതിവർഷം രണ്ടു കോടിയിലേറെ ആളുകളെ മുഖാമുഖമായും 50 കോടിയിലധികം പേരെ ഓണ്‍ലൈനായും ഗ്രേറ്റ് ബ്രിട്ടന്റെ വിഭവശേഷിയിലൂടെ ശ്രദ്ധേയ ബന്ധം സ്ഥാപിക്കാൻ ബ്രിട്ടീഷ് കൗണ്‍സിൽ മുൻകൈയെടുക്കുന്നു. ഒന്‍പതു ബ്രാഞ്ചുകളിൽ ബിടെക്, എട്ട് സ്പെഷലൈസേഷനിൽ എംടെക്, മൂന്ന് സ്ട്രീമുകളിൽ എംസിഎ ഉൾപ്പെടെ മൂവായിരത്തഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന അമൽജ്യോതി പാഠ്യ-പാഠ്യേതര-വൈദഗ്ധ്യ വികസന മേഖലകളിൽ സംസ്ഥാനത്ത് ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനമാണ്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സ്റ്റാർട്ടപ്സ് വാലി എന്ന ബിസിനസ് ഇൻക്യുബേറ്ററിൽ മുപ്പതിലേറെ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. 17 ലക്ഷം സ്ക്വയർ അടി ബിൽറ്റപ് ഏരിയയിൽ 2,500 വിദ്യാർഥികൾക്കു ഹോസ്റ്റൽ സൗകര്യവും കോളജിന്റെ ഭാഗമാണ്.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു കോളജിൽ ബ്രിട്ടീഷ് കൗണ്‍സിൽ ടെസ്റ്റ് സെന്റർ. ബ്രിട്ടീഷ് കൗണ്‍സിൽ എക്സാമിനേഷൻസ് ആൻഡ് ഇംഗ്ലീഷ് സർവീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മൈക്കിൾ കിംഗ്, അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട് എന്നിവരാണ് കാഞ്ഞിരപ്പള്ളി ബിഷപ്പും കോളജിന്റെ രക്ഷാധികാരിയുമായ മാർ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. തുടർന്ന് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടെസ്റ്റ് സെന്ററിന്റെ ഉദ്ഘാടനം മൈക്കിൾ കിംഗ് നിർവഹിച്ചു.
കാഞ്ഞിരപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലെയും യുവജനങ്ങൾക്ക് അന്തർദേശീയതലത്തിലുള്ള അവസരങ്ങൾ ലഭ്യമാക്കാൻ ഐഇഎൽടിഎസിന്റെ സാമീപ്യം പ്രയോജനകരമാവുമെന്ന് മൈക്കിൾ കിംഗ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അയൽറ്റ്സ് ടെസ്റ്റ് എഴുതുന്നതിൽ കേരളീയർ കൂടുതൽ താത്പര്യം കാട്ടുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അന്തർദേശീയ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും പുറമേ വിദേശത്തു സ്ഥിരതാമസത്തിന് ഉതകുന്ന വാതായനമെന്ന നിലയിൽ അയൽറ്റ്സ്, ബെക് തുടങ്ങിയ ബ്രിട്ടീഷ് കൗണ്‍സിൽ പരീക്ഷകൾക്കുള്ള പ്രസക്തി മാർ മാത്യു അറയ്ക്കൽ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് കൗണ്‍സിൽ പരീക്ഷാവിഭാഗം സൗത്ത് ഇന്ത്യാ മേധാവി വിജയലക്ഷ്മി ത്യാഗരാജൻ, എക്സാംസ് സീനിയർ മാനേജർ കാർത്തിക് രാജശേഖരൻ, അമൽജ്യോതി മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ.സെഡ് വി. ളാകപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
1934ൽ രാജകീയ വിജ്ഞാപനത്തോടെ ചാരിറ്റി പ്രസ്ഥാനമായി ആരംഭിച്ച ബ്രിട്ടീഷ് കൗണ്‍സിൽ ഇന്നു നൂറിലേറെ രാജ്യങ്ങളിൽ വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. പ്രതിവർഷം രണ്ടു കോടിയിലേറെ ആളുകളെ മുഖാമുഖമായും 50 കോടിയിലധികം പേരെ ഓണ്‍ലൈനായും ഗ്രേറ്റ് ബ്രിട്ടന്റെ വിഭവശേഷിയിലൂടെ ശ്രദ്ധേയ ബന്ധം സ്ഥാപിക്കാൻ ബ്രിട്ടീഷ് കൗണ്‍സിൽ മുൻകൈയെടുക്കുന്നു. ഒന്‍പതു ബ്രാഞ്ചുകളിൽ ബിടെക്, എട്ട് സ്പെഷലൈസേഷനിൽ എംടെക്, മൂന്ന് സ്ട്രീമുകളിൽ എംസിഎ ഉൾപ്പെടെ മൂവായിരത്തഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന അമൽജ്യോതി പാഠ്യ-പാഠ്യേതര-വൈദഗ്ധ്യ വികസന മേഖലകളിൽ സംസ്ഥാനത്ത് ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനമാണ്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സ്റ്റാർട്ടപ്സ് വാലി എന്ന ബിസിനസ് ഇൻക്യുബേറ്ററിൽ മുപ്പതിലേറെ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. 17 ലക്ഷം സ്ക്വയർ അടി ബിൽറ്റപ് ഏരിയയിൽ 2,500 വിദ്യാർഥികൾക്കു ഹോസ്റ്റൽ സൗകര്യവും കോളജിന്റെ ഭാഗമാണ്.