കൊച്ചി: മഴക്കെടുതിയും അണക്കെട്ടുകൾ തുറന്നതും മൂലമുള്ള വൻനാശനഷ്ടങ്ങളും ജനദുരിതവും കണക്കിലെടുത്തു കേരളത്തിന് അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. നേരത്തെ രണ്ട് ഘട്ടമായി 80 കോടി രൂപ വീതം കേന്ദ്രസഹായം അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് 100 കോടിയുടെ അടിയന്തര സഹായം. കൂടുതൽ തുക പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ച ശേഷം നെടുന്പാശേരി സിയാൽ ഗോൾഫ് ക്ലബ്ബി ൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, കാലവർഷക്കെടുതിയിൽ കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നിവേദനം നൽകി. പ്രാഥമിക കണക്കനുസരിച്ച് 8,316 കോടിയുടെ നഷ്ടമുണ്ടായെന്നും അടിയന്തര ആശ്വാസമായി 1,220 കോടി രൂപ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾക്കു കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്നു രാജ്നാഥ് സിംഗ് ഉറപ്പുനൽകി. മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശനം നടത്തും. കേന്ദ്രസംഘത്തിന്റെ ശിപാർശ പ്രകാരമാകും അധികസഹായം. പ്രളയബാധിത മേഖലകൾ സന്ദർശിച്ചപ്പോൾ കേരളത്തിലുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ബോധ്യമായി. റോഡ്, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. വിനോദ സഞ്ചാര മേഖലയ്ക്കും വലിയ നഷ്ടം സംഭവിച്ചു. ഒരു ലക്ഷത്തോളം പേർ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നു. നെൽവയലുകളും വാഴത്തോട്ടങ്ങളും അടക്കം വിവിധ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതായി കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മഴക്കെടുതിയാണ് കേരളം നേരിടുന്നത്. പത്തു ദിവസം മുൻപ് കേന്ദ്ര സഹമന്ത്രി കിരണ് റിജിജുവിനെ കേരളത്തിലേക്ക് അയച്ചിരുന്നു. അദ്ദേഹവും സംസ്ഥാനത്തിന്റെ സ്ഥിതിയേക്കുറിച്ചു ധരിപ്പിച്ചിരുന്നതായി രാജ് നാഥ് സിംഗ് പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അവലോകനയോഗത്തിൽ മഴക്കെടുതിയുടെ സമഗ്രചിത്രം ആഭ്യന്തര മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി.സുധാകരൻ, മാത്യു ടി. തോമസ്, വി. എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി വിജയ് സാക്കറെ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള എന്നിവരും ആർമി, നേവി, എയർഫോഴ്സ്, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ച ശേഷം നെടുന്പാശേരി സിയാൽ ഗോൾഫ് ക്ലബ്ബി ൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, കാലവർഷക്കെടുതിയിൽ കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നിവേദനം നൽകി. പ്രാഥമിക കണക്കനുസരിച്ച് 8,316 കോടിയുടെ നഷ്ടമുണ്ടായെന്നും അടിയന്തര ആശ്വാസമായി 1,220 കോടി രൂപ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾക്കു കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്നു രാജ്നാഥ് സിംഗ് ഉറപ്പുനൽകി. മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശനം നടത്തും. കേന്ദ്രസംഘത്തിന്റെ ശിപാർശ പ്രകാരമാകും അധികസഹായം. പ്രളയബാധിത മേഖലകൾ സന്ദർശിച്ചപ്പോൾ കേരളത്തിലുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ബോധ്യമായി. റോഡ്, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. വിനോദ സഞ്ചാര മേഖലയ്ക്കും വലിയ നഷ്ടം സംഭവിച്ചു. ഒരു ലക്ഷത്തോളം പേർ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നു. നെൽവയലുകളും വാഴത്തോട്ടങ്ങളും അടക്കം വിവിധ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതായി കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മഴക്കെടുതിയാണ് കേരളം നേരിടുന്നത്. പത്തു ദിവസം മുൻപ് കേന്ദ്ര സഹമന്ത്രി കിരണ് റിജിജുവിനെ കേരളത്തിലേക്ക് അയച്ചിരുന്നു. അദ്ദേഹവും സംസ്ഥാനത്തിന്റെ സ്ഥിതിയേക്കുറിച്ചു ധരിപ്പിച്ചിരുന്നതായി രാജ് നാഥ് സിംഗ് പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അവലോകനയോഗത്തിൽ മഴക്കെടുതിയുടെ സമഗ്രചിത്രം ആഭ്യന്തര മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി.സുധാകരൻ, മാത്യു ടി. തോമസ്, വി. എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി വിജയ് സാക്കറെ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള എന്നിവരും ആർമി, നേവി, എയർഫോഴ്സ്, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.