കൊച്ചി: സംസ്ഥാനത്തു വൻദുരന്തം വിതച്ച പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും മാനദണ്ഡങ്ങൾ മാറ്റിവച്ചു കേന്ദ്രം കൈയയച്ചു സഹായിക്കുകയും ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധിസംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു. പ്രളയക്കെടുതികൾ വലയിരുത്താനെത്തിയ രാജ്നാഥ് സിംഗിനു നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
നൂറുകണക്കിനു വീടുകളും പതിനായിരക്കണക്കിന് ഹെക്ടറിലെ കൃഷിയും റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ വൻ നാശമാണ് വരുത്തിവച്ചത്. നദികൾ തന്നെ ഗതി മാറി ഒഴുകി.
ഡാമുകൾ നിറഞ്ഞതിനെത്തുടർന്ന് തുറക്കേണ്ടി വന്നത് നദികളുടെ ഇരു കരകളിലും വൻനഷ്ടമുണ്ടാക്കി. ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, മലപ്പുറം തുടങ്ങി മിക്ക ജില്ലകളിലും വൻ നാശനഷ്ടമാണ് സംഭവിച്ചത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആഴ്ചകളോളം വെള്ളത്തിൽ മുങ്ങി. ബാങ്കുകളിൽനിന്നു കർഷകർ എടുത്തിട്ടുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിരൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. മത്സ്യത്തൊഴിലാളികളുടെ പതിനായിരക്കണക്കിനു വീടുകൾ തകർന്നു. കടലാക്രമണം നേരിടുന്നതിന് കടൽഭിത്തി നിർമിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
കെ.സി. ജോസഫ് എംഎൽഎ (കോണ്ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ (മുസ്ലിം ലീഗ്), എം.എം. ഫ്രാൻസിസ്( കേരളാ കോണ്ഗ്രസ് -എം), ജോർജ് സ്റ്റീഫൻ (ആർഎസ്പി), അനൂപ് ജേക്കബ് എംഎൽഎ( കേരളാ കോണ്ഗ്രസ് ജേക്കബ് ), വി. റാംമോഹൻ (ഫോർവേർഡ് ബ്ലോക്ക്), പി. രാജേഷ് (സിഎംപി) എന്നിവരാണ് രമേശ് ചെന്നിത്തലയോടൊപ്പം നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.
നൂറുകണക്കിനു വീടുകളും പതിനായിരക്കണക്കിന് ഹെക്ടറിലെ കൃഷിയും റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ വൻ നാശമാണ് വരുത്തിവച്ചത്. നദികൾ തന്നെ ഗതി മാറി ഒഴുകി.
ഡാമുകൾ നിറഞ്ഞതിനെത്തുടർന്ന് തുറക്കേണ്ടി വന്നത് നദികളുടെ ഇരു കരകളിലും വൻനഷ്ടമുണ്ടാക്കി. ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, മലപ്പുറം തുടങ്ങി മിക്ക ജില്ലകളിലും വൻ നാശനഷ്ടമാണ് സംഭവിച്ചത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആഴ്ചകളോളം വെള്ളത്തിൽ മുങ്ങി. ബാങ്കുകളിൽനിന്നു കർഷകർ എടുത്തിട്ടുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിരൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. മത്സ്യത്തൊഴിലാളികളുടെ പതിനായിരക്കണക്കിനു വീടുകൾ തകർന്നു. കടലാക്രമണം നേരിടുന്നതിന് കടൽഭിത്തി നിർമിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
കെ.സി. ജോസഫ് എംഎൽഎ (കോണ്ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ (മുസ്ലിം ലീഗ്), എം.എം. ഫ്രാൻസിസ്( കേരളാ കോണ്ഗ്രസ് -എം), ജോർജ് സ്റ്റീഫൻ (ആർഎസ്പി), അനൂപ് ജേക്കബ് എംഎൽഎ( കേരളാ കോണ്ഗ്രസ് ജേക്കബ് ), വി. റാംമോഹൻ (ഫോർവേർഡ് ബ്ലോക്ക്), പി. രാജേഷ് (സിഎംപി) എന്നിവരാണ് രമേശ് ചെന്നിത്തലയോടൊപ്പം നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.