ചെറായി: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം സംഭവിച്ച ചേറ്റുവയ്ക്കു സമീപം ഒരു മൃതദേഹം കൂടി കണ്ടെത്തി. ആളെ തിരിച്ചറിയാത്തതിനാൽ ബോട്ടപകടത്തിൽ മരിച്ചയാളാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ വൈകുന്നേരം ആരോണ്‍ എന്ന മത്സ്യബന്ധന ബോട്ടാണു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ ബോട്ട് എത്തി മൃതദേഹം കടലിൽനിന്നെടുത്ത് അക്ഷയ് എന്ന മത്സ്യബന്ധന ബോട്ടിൽ കയറ്റി രാത്രി വൈകി മുനന്പം ഹാർബറിൽ എത്തിച്ചു.
തുടർന്ന് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അപകടത്തിൽ കാണാതായ ഒന്‍പതു പേരിൽ മലയാളിയായ മാല്യങ്കര സിജുവിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. മൂന്നു പേരുടെ മൃതദേഹം സംഭവ ദിവസംതന്നെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഏഴിനു പുലർച്ചെയാണു മുനന്പം തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടിൽ കപ്പലിടിച്ചത്. 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായ മറ്റുള്ളവർക്കുവേണ്ടി തീരസംരക്ഷണ സേനയുടെയും നാവികസേനയുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം ആരോണ്‍ എന്ന മത്സ്യബന്ധന ബോട്ടാണു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ ബോട്ട് എത്തി മൃതദേഹം കടലിൽനിന്നെടുത്ത് അക്ഷയ് എന്ന മത്സ്യബന്ധന ബോട്ടിൽ കയറ്റി രാത്രി വൈകി മുനന്പം ഹാർബറിൽ എത്തിച്ചു.
തുടർന്ന് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അപകടത്തിൽ കാണാതായ ഒന്‍പതു പേരിൽ മലയാളിയായ മാല്യങ്കര സിജുവിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. മൂന്നു പേരുടെ മൃതദേഹം സംഭവ ദിവസംതന്നെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഏഴിനു പുലർച്ചെയാണു മുനന്പം തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടിൽ കപ്പലിടിച്ചത്. 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായ മറ്റുള്ളവർക്കുവേണ്ടി തീരസംരക്ഷണ സേനയുടെയും നാവികസേനയുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.