തളിപ്പറമ്പ്: ജീവനൊടുക്കാൻ പോവുകയാണെന്ന് പിതാവിനോട് ഫോണിൽ പറഞ്ഞ ശേഷം ഇടതു കൈ ഞരമ്പ് മുറിച്ച യുവാവിനെ വിവരമറിഞ്ഞെത്തിയ പോലീസ് ലോഡ്ജിന്റെ വാതിൽ തകര്‍ത്ത് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
കോഴിക്കോട് മേപ്പയൂര്‍ കുനിയില്‍ ഹൗസില്‍ ബാലകൃഷ്ണന്റെ മകൻ ജിതിനെ(23) യാണ് ഗുരുതരനിലയിൽ തളിപ്പറമ്പ് പോലീസ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ മേപ്പയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരിക്കാന്‍ പോവുകയാണെന്ന് യുവാവ് ഫോണിൽ പിതാവിനോട് പറഞ്ഞത്. ഇക്കാര്യം തളിപ്പറമ്പ് പോലീസിൽ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് പറശിനിക്കടവിലെത്തിയത്. തളിപ്പറമ്പ് എഎസ്ഐ വത്സരാജന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷിച്ചപ്പോൾ ഇവിടെയുള്ള ലോഡ്ജിലെ 106-ാം നമ്പര്‍ മുറിയില്‍ യുവാവ് ഉണ്ടെന്നു മനസിലായി.
റിസപ്ഷനില്‍നിന്ന് റൂമിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസും ലോഡ്ജ് അധികൃതരും വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇടതുകൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് അബോധാവസ്ഥയിൽ യുവാവിനെ കണ്ടെത്തിയത്.
ഉടൻ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിൽഎത്തിച്ചു. അവിടെ നൽകിയ പ്രഥമ ശുശ്രൂഷയ്ക്കുശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
കോഴിക്കോട് മേപ്പയൂര്‍ കുനിയില്‍ ഹൗസില്‍ ബാലകൃഷ്ണന്റെ മകൻ ജിതിനെ(23) യാണ് ഗുരുതരനിലയിൽ തളിപ്പറമ്പ് പോലീസ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ മേപ്പയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരിക്കാന്‍ പോവുകയാണെന്ന് യുവാവ് ഫോണിൽ പിതാവിനോട് പറഞ്ഞത്. ഇക്കാര്യം തളിപ്പറമ്പ് പോലീസിൽ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് പറശിനിക്കടവിലെത്തിയത്. തളിപ്പറമ്പ് എഎസ്ഐ വത്സരാജന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷിച്ചപ്പോൾ ഇവിടെയുള്ള ലോഡ്ജിലെ 106-ാം നമ്പര്‍ മുറിയില്‍ യുവാവ് ഉണ്ടെന്നു മനസിലായി.
റിസപ്ഷനില്‍നിന്ന് റൂമിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസും ലോഡ്ജ് അധികൃതരും വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇടതുകൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് അബോധാവസ്ഥയിൽ യുവാവിനെ കണ്ടെത്തിയത്.
ഉടൻ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിൽഎത്തിച്ചു. അവിടെ നൽകിയ പ്രഥമ ശുശ്രൂഷയ്ക്കുശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.