മങ്കൊന്പ്: പാടത്തു വെള്ളക്കെട്ടിൽ വീണ അമ്മയും മകളും മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെടുമുടി ചെമ്മങ്ങാട് വീട്ടിൽ സിബിച്ചന്റെ ഭാര്യ ജോളി (47), മകൾ സിജി (20) എന്നിവരെയാണു ശനിയാഴ്ച ഉച്ചയ്ക്ക് 12നു വീടിനു സമീപത്തുള്ള വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്കാരം ഇന്നു രാവിലെ 9.30നു പൊങ്ങ മാർ സ്ലീവ പള്ളിയിൽ. അമിച്ചകരി വേങ്ങശേരി കുടുംബാംഗമാണു മരിച്ച ജോളി. മൃതദേഹങ്ങൾ ഉടക്കുവലയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നുവെന്നു നെടുമുടി എസ്ഐ ജെ. സന്തോഷ്കുമാർ പറഞ്ഞു. ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥിനിയായ മൂത്തമകൾ സിമി വീട്ടിലെത്തിയപ്പോൾ നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. എസി റോഡിൽ ഗതാഗതം മുടങ്ങിയതോടെ ചങ്ങനാശേരിയിലെ ബന്ധുവീട്ടിൽതാമ സി ച്ചാണു സിമി പഠിച്ചിരുന്നത്.മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയ്ക്കു 12 നു ബന്ധുക്കൾക്കു വിട്ടുനിൽകി.
സംസ്കാരം ഇന്നു രാവിലെ 9.30നു പൊങ്ങ മാർ സ്ലീവ പള്ളിയിൽ. അമിച്ചകരി വേങ്ങശേരി കുടുംബാംഗമാണു മരിച്ച ജോളി. മൃതദേഹങ്ങൾ ഉടക്കുവലയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നുവെന്നു നെടുമുടി എസ്ഐ ജെ. സന്തോഷ്കുമാർ പറഞ്ഞു. ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥിനിയായ മൂത്തമകൾ സിമി വീട്ടിലെത്തിയപ്പോൾ നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. എസി റോഡിൽ ഗതാഗതം മുടങ്ങിയതോടെ ചങ്ങനാശേരിയിലെ ബന്ധുവീട്ടിൽതാമ സി ച്ചാണു സിമി പഠിച്ചിരുന്നത്.മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയ്ക്കു 12 നു ബന്ധുക്കൾക്കു വിട്ടുനിൽകി.